ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ എട്ടാമത് പട്ടിക രാഷ്ട്രീയ ലോക്ദള്‍ (ആര്‍.എല്‍.ഡി) പുറത്തിറക്കി. 20 മണ്ഡലങ്ങളിലേക്കുള്ള പട്ടികയാണ് പുറത്തിറക്കിയത്. ഇതോടെ 403 അംഗ നിയമസഭയിലേക്ക് 150 സ്ഥാനാര്‍ഥികളെ ആര്‍.എല്‍.ഡി പ്രഖ്യാപിച്ചുകഴിഞ്ഞു. സഹാറന്‍പൂര്‍, മൊറാദാബാദ്, ഫത്തേപൂര്‍, ഷാജഹാന്‍പൂര്‍ എന്നിവയാണ് അവസാനപട്ടികയിലെ ശ്രദ്ധേയ മണ്ഡലങ്ങള്‍. ഭൂര മാലിക് ആണ് സഹാറന്‍പൂരില്‍നിന്ന് മത്സരിക്കുന്നത്.
മൊറാദാബാദില്‍നിന്ന് ടിക്കറ്റ് ലഭിച്ചിരിക്കുന്നത് അബ്ദുള്‍ റഊഫ് മാലികിനാണ്. വിക്രം സിങ് ലോധി ഫത്തേപൂരില്‍നിന്ന് മത്സരിക്കും. ഗൗരവ് ഗൗതം ഷാജഹാന്‍പൂരില്‍നിന്ന് ജനവിധി തേടും. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ആര്‍.എല്‍.ഡിയുടെ ശ്രമം വിഫലമാവുകയായിരുന്നു. തുടര്‍ന്ന് ജനതാദള്‍ (യു) വുമായിചേര്‍ന്ന് 403 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ആര്‍.എല്‍.ഡി പ്രഖ്യാപിച്ചു. ഫെബ്രുവരി 11 മുതല്‍ ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.