മുംബൈ: പശുസംരക്ഷകർ തമ്മിലുണ്ടായ വാക്കേറ്റത്തിൽ വിവാദ ഹിന്ദുത്വ നേതാവും ഭീമ കൊറേഗ ാവ് ജാതീയ സംഘർഷ കേസിലെ പ്രതിയുമായ മിലിന്ദ് എക്ബോട്ടെക്ക് മർദനം. എക്ബോട്ടെയ ുമായി വഴിപിരിഞ്ഞ് സ്വന്തമായി ഗോശാല നടത്തുന്ന പണ്ഡിറ്റ് മൊദാകുമായുള്ള ഭിന്നതയാണ് മർദനത്തിനു പിന്നിൽ. എക്ബോട്ടെയുടെ പരാതിയിൽ മൊദാക് അടക്കം 50 പേർെക്കതിരെ പുണെ പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി പുണെയിലെ സെന്തെവാടിയിൽ സദ്ഗുരു സീതാറാം മഹാരാജിെൻറ ചരമവാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു എക്ബോട്ടക്കെുനേരെ മർദനം. തെൻറ ഗോശാലെക്കതിരെ അഴിമതി ആരോപിച്ച് എക്ബോട്ടെ പരാതി നൽകുകയും ഫേസ്ബുക്കിൽ കുറിപ്പെഴുതുകയും ചെയ്തത് ചോദ്യംചെയ്യാൻ എത്തിയതായിരുന്നു മൊദാകും അണികളും. ഇരുകൂട്ടരും തമ്മിലെ വാക്കേറ്റം കൈയാങ്കളിയായി മാറുകയായിരുന്നു. പൊലീസ് ഇടപെട്ട് ഇരു വിഭാഗത്തെയും ശാന്തരാക്കി. നാലു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.