ന്യൂഡൽഹി: പരിഷ്കരിച്ച പുതിയ ആദായനികുതി ബിൽ- 2025, നികുതി നിയമ (ഭേദഗതി) ബിൽ- 2025 എന്നിവ തിങ്കളാഴ്ച ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതുക്കിയ ബിൽ സഭയിൽ അവതരിപ്പിച്ചത്. പുതുക്കിയ ആദായനികുതി ബിൽ ആദായനികുതിയുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിടുന്നുവെന്നും ഇത് നിലവിലെ നിയമത്തിന് പകരമാകുമെന്നും ബിൽ അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
ഫെബ്രുവരി 13ന് അവതരിപ്പിച്ച ബിൽ കഴിഞ്ഞയാഴ്ച ലോക്സഭയിൽനിന്ന് പിൻവലിച്ചിരുന്നു. പിന്നാലെ, സെലക്ട് കമ്മിറ്റി നിർദേശിച്ച മാറ്റങ്ങൾ ഉൾക്കൊള്ളുന്ന പുതുക്കിയ ബിൽ പുറത്തിറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂലൈ 21ന് ആണ് ബി.ജെ.പി അംഗം ബൈജയന്ത് പാണ്ഡ അധ്യക്ഷനായ ലോക്സഭ സെലക്ട് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. 4,500 പേജുകളിലായി 285 നിർദേശങ്ങളായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. നിർദേശങ്ങളിൽ ഏതാണ്ട് എല്ലാ ശിപാർശകളും ഉൾപ്പെടുന്നതാണ് പുതിയ ബിൽ.
1961ലെ ആദായനികുതി നിയമത്തിന് പകരമായി ആദായനികുതിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിട്ടുള്ളതാണ് പുതുക്കിയ ആദായനികുതി ബിൽ- 2025. രാജ്യസഭ പാസാക്കുകയും തുടർന്ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്യുന്നതോടെ ബിൽ നിലവിൽ വരും.
പുതിയ ബില്ലിലെ പ്രധാന മാറ്റങ്ങൾ ഇങ്ങനെ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.