ജമ്മു: അജ്ഞാത രോഗം ബാധിച്ച് ഉധംപുരിൽ 10 കുട്ടികൾ മരിച്ചു. ആറുപേരുടെ നില ഗുരുതരമാ യി തുടരുന്നതായി മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. രോഗകാരണം കണ്ടുപിടിക്കാൻ നിരവധി ഡോക്ടർമാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പനി, ഛർദി, മൂത്രതടസ്സം എന്നിവക്ക് ചികിത്സ തേടിയവരാണ് മരിച്ചത്.
റാംനഗർ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള കുട്ടികളാണ് ചികിത്സ തേടിയത്. 40 കിലോമീറ്റർ പരിധിയിലെ ഗ്രാമങ്ങളിലാണ് രോഗം പടർന്നത്. അസുഖം അതിവേഗം വൃക്കയെ ബാധിച്ചാണ് കുട്ടികൾ മരിക്കുന്നതെന്ന് ഉധംപുർ ചീഫ് മെഡിക്കൽ ഓഫിസർ കെ.സി. ദോഗ്ര പറഞ്ഞു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരെല്ലാം നാലു വയസ്സിൽ താഴെയുള്ളവരാണ്. ഇവർ മൂന്ന് ആശുപത്രികളിലാണ് ചികിത്സ തേടിയിരിക്കുന്നത്. മേഖലയിൽനിന്ന് ആരോഗ്യവിഭാഗം ജലത്തിെൻറ സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്.
ആശങ്കപ്പെടാനില്ലെന്നും സമാന രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.