ജയ്പൂർ: കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകരുതലിെൻറ ഭാഗമായി രാജസ്ഥാൻ ഒരു ലക്ഷം പേരെ മാറ്റിനിർത്തി ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുന്നു. രാജസ്ഥാനിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി ഉയർന്ന സാഹചര്യത്തിലാണ് തിരക്കിട്ട നീക്കങ്ങൾ. കോളജുകൾ, ഹോട്ടലുകൾ, ആശുപത്രികൾ തുടങ്ങി പ്രത്യേക സംവിധാനമൊരുക്കാൻ പ്രയോജനപ്പെടുത്താവുന്ന മുഴുവൻ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുക.
ഒാരോ ജില്ലയിലും കോവിഡ് ബാധിച്ചവരെയും രോഗം സംശയിക്കുന്നവരെയും മാറ്റി നിർത്തി ചികിത്സിക്കാൻ അതാത് ജില്ലകളിൽ സംവിധാനമൊരുക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ജയ്പൂരിൽ മാത്രം 10000 പേരെ മാറ്റിനിർത്തി ചികിത്സിക്കാനുള്ള സംവിധാനമാണൊരുക്കുന്നത്.
അടിയന്തര സാഹചര്യം നേടിരാനുള്ള സഹകരണം ഉറപ്പാക്കുന്നതിെൻറ ഭാഗമായി സൈന്യത്തിെൻറയും കേന്ദ്ര സേനകളുടെയുമെല്ലാം ഉദ്യോസ്ഥരുടെ യോഗം ഞായറാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിളിച്ചിരുന്നു. കലക്ടർമാരുടെ നേതൃത്വത്തിൽ അതാത് പ്രദേശങ്ങളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ 25 കോടി അനുവദിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് അഞ്ചിലധികം ആളുകൾ കൂടി നിൽക്കുന്നത് നിരോധിച്ചിട്ടുണ്ട്. നേരത്തെ ഇൗ നിയന്ത്രണം 20 ൽ അധികം ആളുകൾ കൂടുന്നതിന് എതിരെ ആയിരുന്നു. പുതിയ സാഹചര്യത്തിൽ ഇത് അഞ്ചാക്കി ചുരുക്കിയതാണ്. വ്യാജവാർത്തകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന ഹോട്ടൽ, ടൂറിസം, ചെറുകിട വ്യവസായം തുടങ്ങിയവക്കായി കേന്ദ്രം സഹായം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അശോക് ഗെഹ്ലോട്ട് കത്ത് നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ മുടങ്ങുന്നതിനാൽ െതാഴിൽ രഹിത വേതനം നൽകണമെന്നും അദ്ദേഹം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.