പൗരത്വ ഭേദഗതി നിയമത്തിന് എതിരായി രാജസ്ഥാനും പ്രമേയം പാസാക്കി

ജയ്പൂർ: കേരളത്തിനും പഞ്ചാബിനും ശേഷം പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാൻ നിയമസഭയിലും പ്രമമേയം പാസാക്കി. ഇ തോടെ സി.എ.എക്കെതിരായി നിയമസഭയിൽ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാൻ മാറി. പ്രമേയം പാസാക്കിയതിനെ തുടർന്ന് നിരവധി ബി.ജെ.പി നേതാക്കൾ സി.എ.എ അനുകൂല മുദ്രാവാക്യം മുഴക്കിെകാണ്ട് പ്രതിഷേധിച്ചു.

കഴിഞ്ഞ ദിവസം സി.എ.എക്ക് സ്റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സർക്കാറിനെ കേൾക്കാതെ സ്റ്റേ അനുവദിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് കോടതി കൈക്കൊണ്ടത്. ഹരജിയിൽ മറുപടി നൽകാൻ കേന്ദ്രത്തിന് നാല് ആഴ്ച സമയം നൽകുകയും ചെയ്തു.

പൗരത്വത്തിന് മതം ഒരു മാനദണ്ഡമാക്കുകയാണ് പൗരത്വഭേദഗതി നിയമം ചെയ്യുന്നത്. അതുവഴി മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്ന് 2014 ഡിസംബർ 31നോ അതിന് ശേഷമോ എത്തിയ മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക്, അവർ മതപീഡനം േനരിട്ട് വരുന്നവരാണെങ്കിൽ എളുപ്പം പൗരത്വം ലഭിക്കും.

Tags:    
News Summary - Rajasthan Passes Resolution Against Citizenship Law After Kerala, Punjab -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.