കള്ളം പറയില്ല, റിലയൻസിനെ തെരഞ്ഞെടുത്തത് ഞങ്ങളുടെ തീരുമാനം -ദസോ സി.ഇ.ഒ

ന്യൂഡല്‍ഹി: റാഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി ദസോ സി.ഇ.ഒ എറിക് ട്രാപ്പിയര്‍. ഇടപാടില്‍ ഇന്ത്യൻ പങ്കാളിയായി റിലയന്‍സിനെ തെരഞ്ഞെടുത്തത് ദസോ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. താൻ കള്ളം പറയില്ല. യാഥാർഥ്യമെന്താണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പറഞ്ഞതെല്ലാം സത്യമാണ്. സി.ഇ.ഒ സ്ഥാനത്തിരുന്നുകൊണ്ട് കള്ളം പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അനിൽ അംബാനിയുടെ കമ്പനിയിൽ ദസോ 284 കോടി രൂപ നിക്ഷേപിച്ചതായും ഇൗ തുക ഉപയോഗിച്ചാണ് റിലയൻസ് നാഗ്പൂരിൽ ഭൂമി വാങ്ങിയതെന്നും രാഹുല്‍ ആരോപിച്ചിരുന്നു. ദസോ ഏവിയേഷന്‍ സി.ഇ.ഒ കള്ളം പറയുകയാണെന്ന് വ്യക്തമായതായും റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയാല്‍ അത് മോദിക്ക് അതിജീവിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞിരുന്നു.

തങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഏറെകാലത്തെ ബന്ധമാണുള്ളതെന്നും കോൺഗ്രസ് അധ്യക്ഷെൻറ വാക്കുകൾ തന്നെ അസ്വസ്ഥനാക്കിയെന്നും ട്രാപ്പിയര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള തങ്ങളുടെ ആദ്യ ഇടപാട് 1953ല്‍ നെഹ്റു ഭരിച്ചപ്പോഴായിരുന്നു. പിന്നീട് മറ്റു പ്രധാനമന്ത്രിമാരുടെ കാലത്തും തങ്ങൾ ഇന്ത്യയുമായി പ്രവർത്തിച്ചിരുന്നു. തങ്ങള്‍ ഒരു പാര്‍ട്ടിക്കും വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Rafale Deal; Decision to Choose Anil Ambani Firm Was Ours said Dassault CEO -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.