ന്യൂഡൽഹി: 40 സി.ആർ.പി.എഫ് ജവാൻമാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിൽ പാക് ഭീകര സംഘടനയായ ജയ്ശെ മുഹമ്മദിെ ൻറ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഇന്ത്യ പാകിസ്താന് കൈമാറി. പാകിസ്താനിലുള്ള ജയ്ശെ ക്യാമ്പുകളുടെയും നേതാ ക്കളുടെയും വിവരങ്ങളും ഇന്ത്യ ൈകമാറിയിട്ടുണ്ട്.
പുൽവാമ ആക്രമണത്തിൽ പാക് ബന്ധം സംബന്ധിച്ച് ഇന്ത്യയുടെ പക്കൽ തെളിവുണ്ടെങ്കിൽ കൈമാറണമെന്ന് നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ ആവശ്യപ്പെട്ടിരുന്നു. ഭീകരവാദികൾെക്കതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാകിസ്താനിലുള്ള ബലാക്കോട്ട്, ചാക്കോത്തി, മുസഫറാബാദ് എന്നിവിടങ്ങളിലെ ജയ്ശെ മുഹമ്മദിെൻറ പരിശീലന ക്യാമ്പുകൾ ഇന്ത്യ വ്യോമാക്രമണത്തിലൂടെ തകർത്തിരുന്നു. ഇതേ തുടർന്ന് ഇന്ത്യ-പാക് സംഘർഷം കൂടുതൽ സങ്കീർണമാവുകയും ചെയ്തിരുന്നു. പാക് ആക്രമണത്തിന് തിരിച്ചടി നൽകുന്നതിനിടെ ഇന്ത്യക്ക് ഒരു യുദ്ധവിമാനം നഷ്ടമാവുകയും ഒരു പൈലറ്റിനെ പാകിസ്താൻ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.