ന്യൂഡൽഹി: കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് കൂടുതൽ പണം നൽകാൻ ചെലവു ചുരുക്കൽ നടപടികൾ ആവിഷ്കരിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. യാത്രകൾ, ഔദ്യോഗിക വിരുന്നുകൾ എന്നിവക്കുള്ള ചെലവ് ഗണ്യമായി കുറക്കും. ഒരു വർഷത്തേക്ക് ശമ്പളത്തിെൻറ 30 ശതമാനം കോവിഡ് പ്രതിരോധ ഫണ്ടിലേക്ക് നൽകുമെന്നും രാഷ്ട്രപതി പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് മാസത്തെ ശമ്പളം മുഴുവനായും രാഷ്ട്രപതി പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സിലേക്ക് നൽകിയിരുന്നു.
ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഒൗദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്ട്രപതി ഭവനിൽ ഓഫീസ് സ്റ്റേഷനറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറക്കും. സ്വാശ്രയ ഇന്ത്യയെന്ന സർക്കാറിെൻറ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം. രാജ്യത്തിെൻറ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ് ചെലവുചുരുക്കൽ നടപടിയെന്നും രാഷ്ട്രപതി പ്രസ്താവനയിൽ പറയുന്നു.
പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറക്കാൻ േകന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവര്‍ ശമ്പളത്തിെൻറ 30 ശതമാനം നൽകാൻ സ്വമേധായ തീരുമാനെമടുക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ മുഴുവൻ ഗവര്‍ണര്‍മാരുടെയും എം.പിമാരുടെയും ശമ്പളം കുറക്കാനും തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.