മുംബൈ: ഗർഭിണിയായ യുവതിയെ എട്ട് പേർ ചേർന്ന് പീഡിപ്പിച്ചതായി പരാതി. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് എട്ട് മാസം ഗർഭിണിയായ 20കാരി പീഡനത്തിന് ഇരയായത്. ഹോട്ടൽ ബിസിനസ് നടത്തുന്ന ഭർത്താവിനൊപ്പം ടാസ്ഗണിലെ തുരച്ചി ഫാട്ടയിലെത്തിയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്.
ഹോട്ടലിലേക്ക് ജീവനക്കാരെ തേടിയിറങ്ങിയതായിരുന്നു യുവതിയും ഭർത്താവും. പ്രതികളിലൊരാളായ മുകുന്ദ മാനേ ജീവനക്കാരെ നൽകാമെന്ന് അറിയിക്കുകയായിരുന്നു. ഇതിനായി 20,000 രൂപയും വാങ്ങി. തുടർന്ന് ഇവരെ വിജനമായ സ്ഥലത്തെത്തിച്ച് ഭർത്താവിനെ പരിക്കേൽപ്പിച്ചതിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
പൊലീസിൽ അറിയിച്ചിട്ട് കാര്യമില്ലെന്നും പീഡനം നടന്ന സ്ഥലത്തേക്ക് ആർക്കും എത്തിപ്പെടാനാവില്ലെന്ന് പ്രതികൾ പറഞ്ഞതായി യുവതിയും ഭർത്താവും ആരോപിച്ചു. സംഭവം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. മഹാരാഷ്ട്ര വനിത കമീഷനും സംഭവത്തിൽ ഇടപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.