ഉച്ചത്തിൽ പാട്ടുവെച്ചത് എതിർത്ത ഗർഭിണിയെ അയൽവാസി വെടിവെച്ച് കൊന്നു


ന്യൂഡൽഹി: അയൽവാസിയുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന രഞ്ജു എന്ന 30കാരി മരിച്ചു. ഏപ്രിൽ മൂന്നിന് ഔട്ടർ ഡൽഹിയിലെ സിരാസ്‌പൂരിലായിരുന്നു സംഭവം. ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. വെടിവെച്ച ഹരീഷും തോക്കിന്‍റെ ഉടമ അമിത് എന്നയാളും അറസ്റ്റിലാണ്.

കഴുത്തിന് വെടിയേറ്റതിനാൽ രഞ്ജുവിന് മൊഴിനൽകാൻ കഴിയില്ലായിരുന്നു. ഡെലിവറി ബോയിയായി ജോലി ചെയ്തിരുന്ന ഹരീഷ് ഉച്ചത്തിൽ ഡി.ജെ പാട്ടുകൾ വെച്ചിരുന്നു. ശബ്ദം അസഹ്യമായതോടെ രഞ്ജു എത്തി പാട്ട് നിർത്താൻ ആവശ്യപ്പെട്ടു. ഇതോടെ പ്രകോപിതനായ ഹരീഷ് സുഹൃത്ത് അമിത്തിന്‍റെ തോക്ക് വാങ്ങി വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

സംഭവത്തിന് രഞ്ജുവിന്‍റെ ഭർതൃ സഹോദരി സാക്ഷിയാണ്. വെടിയേറ്റ് യുവതിക്ക് ഗർഭച്ഛിദ്രം സംഭവിച്ചിരുന്നു. ഇവരുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്. ബിഹാർ സ്വദേശികളായ കുടുംബം ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

തോക്കുടമ അമിത് മൊബൈൽ ഷോപ് ജീവനക്കാരനാണ്. യുവതി മരിച്ചതോടെ കൊലപാതക കുറ്റം കൂടി എഫ്.ഐ.ആറിൽ ചേർത്തതായി പൊലീസ് അറിയിച്ചു.

Tags:    
News Summary - Pregnant Delhi Woman Shot At By Neighbour Over Noise Dispute, Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.