ഗുവാഹതി: 2013ൽ തുടങ്ങിയതാണ് ഹജേല. അക്ഷീണ യത്നമായിരുന്നു ഇതുവരെ. 52,000 ഉദ്യോഗസ്ഥരെയാണ് മുന്നിൽനിന്ന് നയിച്ചത ്. 3.3 കോടി അപേക്ഷകരുടെ ആറുകോടിയിലേറെ വരുന്ന രേഖകളും പരിശോധിച്ചു. അങ്ങനെ ഇന്ത്യൻ ചരിത്രത്തിലെ അതിസങ്കീർണമാ യ ദൗത്യങ്ങളിലൊന്നിന് ഇന്നലെ തിരശ്ശീലയിട്ടു. അതിനാൽ പ്രതീക് ഹജേലയുടേത് ഒടുവിലത്തെ ചിരിയാകുന്നത് സ്വാഭാവികം. അന്തിമ പട്ടിക പുറത്തിറങ്ങിയ ശനിയാഴ്ചയും അദ്ദേഹം ഓഫിസിലെത്തി. വെള്ളിയാഴ്ച രാത്രി വൈകി ഓഫിസിൽനിന്ന് മടങ്ങുന്നതും കണ്ടവരുണ്ട്. മാധ്യമങ്ങളിൽനിന്ന് വളരെ ദൂരെയായിരുന്നു അദ്ദേഹം. സുപ്രീംകോടതി നിർദേശവും അതിനു കാരണമായി.
അസം-മേഘാലയ കേഡറിലെ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഹജേല. 2013ൽ കോൺഗ്രസിലെ തരുൺ ഗൊഗോയ് സർക്കാറാണ് എൻ.ആർ.സി കോഓഡിനേറ്ററായി അദ്ദേഹത്തെ നിയമിക്കുന്നത്. അന്നുമുതൽ വിശ്രമരഹിത പ്രവർത്തനമായിരുന്നു. ഡൽഹി ഐ.ഐ.ടിയിൽനിന്ന് ഇലക്ട്രോണിക്സിൽ ബി.ടെക് ബിരുദം നേടിയ ഹജേല ‘കുടുംബപാരമ്പര്യ വിവരരേഖ’ തയാറാക്കിയത് പൗരത്വപ്പട്ടിക രൂപപ്പെടുത്തുന്നതിൽ നിർണായകമായി.
1951ലെ എൻ.ആർ.സി മുതൽ 1971 മാർച്ച് വരെയുള്ള വോട്ടർ പട്ടികയോ മറ്റ് ആധികാരിക രേഖകളിലോ ഉള്ള പേരുകൾ പൂർണമായും ഉൾപ്പെടുന്നതായിരുന്നു ഹജേലയുടെ ‘കുടുംബപാരമ്പര്യ വിവരരേഖ’. അതേസമയം, നിരവധി സംഘടനകളിൽനിന്നും രാഷ്ട്രീയ പാർട്ടികളിൽനിന്നും പട്ടിക സംബന്ധിച്ച് ഹജേലക്ക് എതിർപ്പു നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാൽ, ഇതുവരെയുള്ളതിൽ ഏറ്റവും ശാസ്ത്രീയമാണ് പൗരത്വപ്പട്ടിക എന്ന ആത്മവിശ്വാസം നിറഞ്ഞ മറുപടിയാണ് അദ്ദേഹം എല്ലാവർക്കും നൽകിയത്. അതേസമയം, 2017ൽ പുറത്തുവന്ന കരട് പൗരത്വപ്പട്ടികയിൽ ഹജേലയും മകളും പുറത്തായത് കൗതുക വാർത്തയായിരുന്നു. പിന്നീട് ഇരുവരും ട്രൈബ്യൂണലിനു മുന്നിൽ ഹാജരായാണ് പട്ടികയിൽ ഇടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.