പട്ടേൽ പ്രതിമ നാടിന് ആവശ്യമാണോയെന്ന് നടൻ പ്രകാശ്രാജ്

ചെന്നൈ: കോടികൾ ചെലവഴിച്ച് പേട്ടലിന് ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥാപിക്കേണ്ടത് നാടിന് ആവശ്യമാണോയെന്ന് നടൻ പ്രകാശ് രാജ്. ചെന്നൈ തേനാംപേട്ടയിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവനവെൻറ ജീവിതരീതിയിലാണ് ഉയരം വേണ്ടത്. മറിച്ച് പ്രതിമയിലല്ല. ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നശേഷം നാലര വർഷത്തിനിടെ വ്യാജ വാർത്തകളും സന്ദേശങ്ങളും കൂടുതലായി പ്രചരിക്കുന്നു. ഇതിലൂടെ വലതുപക്ഷ സംഘടനകൾ തങ്ങളുടെ രാഷ്ട്രീയലക്ഷ്യം നടപ്പാക്കുകയാണ്. തന്നെ ഹിന്ദുത്വയുടെ ശത്രുവെന്ന നിലയിലാണ് പ്രചരിപ്പിക്കുന്നത്. യഥാർഥത്തിൽ തനിക്കും ഹൈന്ദവതക്കും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

അതേസമയം, പേട്ടലിെൻറ മഹത്വം മനസ്സിലാക്കാതെയാണ് പ്രകാശ്രാജ് സംസാരിക്കുന്നതെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷ തമിഴിസൈ സൗന്ദരരാജൻ തിരിച്ചടിച്ചു. പ്രകാശ്രാജിന് തിരക്കഥ മാത്രമേ അറിയൂവെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Prakash Raj Against Patel Statue-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.