മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ് ഒാഫീസർ മരണപ്പെട്ടു. മുംബൈ സൗത്ത് ലോക്സഭാ മണ്ഡലത ്തിലെ സെവാരി മേഖലയിൽ ഡ്യൂട്ടി ഉണ്ടായിരുന്ന വനിതാ ഒാഫീസർ പ്രീതി ദർവാണ് മരണപ്പെട്ടത്.
ആരോഗ്യ മോശമായ സാഹചര്യത്തിൽ ഡ്യൂട്ടിയിൽ നിന്ന് നീക്കണമെന്ന് പ്രീതി ദർവ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് റെയിൽവേ സ്റ്റേഷനിലെത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ടാക്സി സൗകര്യം ഏർപ്പെടുത്തി കൊടുത്തു. ട്രെയിനിൽ കയറിയത് മുതൽ പ്രീതി ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രീതി ദർവിന്‍റെ വിയോഗത്തിന്‍റെ സാഹചര്യത്തിൽ കുടുംബത്തിന് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകാൻ തെരഞ്ഞെടുപ്പ് കമീഷന് ശിപാർശ ചെയ്യുമെന്ന് മുംബൈ കലക്ടർ ശിവാജി റാവു ജോന്ദലെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.