കൊൽക്കത്ത: വെള്ളത്തിൽ മുങ്ങി അപ്രത്യക്ഷനായശേഷം പൊങ്ങിവരുന്ന വിദ്യ പരീക്ഷിക്കുന ്നതിനിടെ ഹൂഗ്ലി നദിയിൽ കാണാതായ മാന്ത്രികെൻറ മൃതദേഹം കണ്ടെത്തി. കൊൽക്കത്തയിലെ ഹൗറ പാലത്തിൽ നിന്നും കൈകാലുകൾ കൂട്ടികെട്ടി നദിയിലേക്ക് ചാടിയ ചഞ്ചൽ ലാഹിരി (41) എന്ന മജീഷ്യനെ ഞായറാഴ്ച കാണാ താവുകയായിരുന്നു. തുടർന്ന് പൊലസും ദുരന്ത നിവാരണ സേനയും നടത്തിയ തെരച്ചിലിൽ തിങ്കളാഴ്ച വൈകിട്ടോടെ ഹൗറക്ക ് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കൈ കാലുകൾ ബന്ധിച്ച നിലയിൽ തന്നെയായിരുന്നു മൃതദേഹം. ലാഹിരിയുടെ സഹോദരൻ മൃതദേഹം തിരിച്ചറിഞ്ഞു.
നദിയുടെ അടിയൊഴുക്ക് കൂടിയതിനാൽ ലാഹിരിക്ക് കെട്ടുകൾ അഴിച്ച് നീന്താൻ കഴിയാതിരുന്നതാകും മരണത്തിന് കാരണമായതെന്നാണ് പൊലീസ് നിഗമനം.
ഞായറാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് കൈകാലുകൾ കെട്ടി ഹൗറ പാലത്തിെൻറ 28ാം നമ്പർ തൂണിന് സമീപത്തുവെച്ചാണ് ലാഹിരിയെ സഹായികൾ ക്രെയ്ൻ ഉപയോഗിച്ച് ഗംഗയിലേക്ക് താഴ്ത്തിയത്. ഈ കെട്ട് സ്വയം അഴിച്ച് വെള്ളത്തിനുമുകളിലേക്ക് പൊങ്ങിവരാനായിരുന്നു പദ്ധതി. ലാഹിരി വെള്ളത്തിലേക്ക് താഴ്ന്നതോടെ കാണികൾ ഹർഷാരവം മുഴക്കി. എന്നാൽ, പത്തു മിനിറ്റ് കഴിഞ്ഞിട്ടും മാന്ത്രികനെ കാണാതായതോടെ ആശങ്ക പടർന്നു.
അപകടം മണത്ത ഉടൻ പൊലീസും ദുരന്തനിവാരണ സേനയും തിരച്ചിൽ തുടങ്ങി. മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ലാഹിരി ഒഴുക്കിൽ പെട്ടതാകാമെന്ന് അധികൃതർ പറഞ്ഞു. മുൻകൂർ അനുമതി ഇല്ലാതെയാണ് ലാഹിരി മാജിക് നടത്തിയതെന്നാണ് അധികൃതരുടെ വാദം.
മാൻഡ്രേക് എന്ന പേരിലും അറിയപ്പെടുന്ന ലാഹിരി മുമ്പും സമാനമായ മാജിക്കുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2013ൽ ഇതേ സ്ഥലത്തുവെച്ച് പെട്ടിക്കുള്ളിൽ വെള്ളത്തിലേക്ക് താഴ്ന്ന ലാഹിരി പെട്ടിയിലെ വതിലിലൂടെ ലക്ഷപ്പെടുന്നത് കണ്ട കാണികൾ മാന്ത്രികനെ കൈകാര്യം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.