ലഖ്നോ: യു.പിയിലെ കൊടുംകുറ്റവാളി വികാസ് ദുബേയുടെ കൂട്ടാളി ദയാശങ്കർ അഗ്നിഹോത്രിയെ പൊലീസ് പിടികൂടി. ശനിയാഴ്ച രാത്രി നടത്തിയ ഏറ്റുമുട്ടലിനൊടുവിൽ ഞായറാഴ്ച പുലർച്ചെയോടെയാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ ദയാശങ്കർ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ദയാശങ്കറിന്‍റെ കാലിന് വെടിയേറ്റു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് നേരത്തെ കാൽ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കാൺപൂരിൽ വ്യാഴാഴ്ച രാത്രി എട്ട് പൊലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ പ്രധാനപ്രതിയാണ് കുപ്രസിദ്ധ കുറ്റവാളിയായ വികാസ് ദുബേ. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. വികാസ് ദുബേയെ അറസ്റ്റ് ചെയ്യാൻ എത്തിയ പൊലീസുകാരെയാണ് ഇയാളുടെ അനുയായികൾ വഴിയിൽ തടഞ്ഞ് വെടിവെച്ച് കൊലപ്പെടുത്തിയത്.
വികാസ് ദുബേയെ പിടികൂടാൻ സഹായിക്കുന്നവർക്ക് യു.പി പൊലീസ് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.