ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ലഖ്‌നോവിലെ ക്ലോക്ക് ടവറില്‍ വെള്ളിയാഴ്ച മുതൽ പ്രതിഷേധിക്കുന്ന സ്ത്രീ കള്‍ക്കെതിരേ കലാപക്കുറ്റമടക്കം ചുമത്തി കേസെടുത്തു.
പ്രമുഖ ഉറുദു കവി മുനവ്വർ റാണയുടെ മക്കളായ സുമ്മയ്യ റാ ണ, ഫൗസിയ റാണ എന്നിവരടക്കമുള്ള സ്ത്രീകൾക്കെതിരെ കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത ്തിയാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് അമ്പതോളം സ്ത്രീകൾ ക്ലോക് ടവറിൽ അനിശ ്ചിത കാല പ്രതിഷേധ സമരം ആരംഭിച്ചത്. പിന്നീട് ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ അണിചേരു കയായിരുന്നു.
ഇവരിൽ നൂറിലധികം പേർക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചും കേസെടുത്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയാണ് കേസുകൾക്ക് ആധാരമാക്കിയിരിക്കുന്നത്. പ്രതിഷേധക്കാര്‍ വനിതാ പൊലീസിനോട് മോശമായി പെരുമാറിയെന്നും തള്ളിമാറ്റിയെന്നും ആരോപിച്ച് കലാപം, നിയമ വിരുദ്ധ സമ്മേളനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
എന്നാൽ, ക്ലോക്ക് ടവർ സമരത്തിനിടെ ഇതുവരെ പൊതുമുതൽ നശീകരണമോ സംഘർഷമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ശനിയാഴ്ച രാത്രി പ്രതിഷേധക്കാരുടെ ഭക്ഷണവും പുതപ്പുകളും പോലീസ് പിടിച്ചെടുത്തത് വിവാദമായിരുന്നു. ഇത് ആദ്യം നിഷേധിച്ച പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതപ്പും മറ്റും പിടിച്ചെടുത്തതെന്നും അഭ്യൂഹങ്ങൾ പരത്തരുതെന്നും പിന്നീട് വിശദീകരിച്ചു.
അതേസമയം, ഡൽഹി ഷഹീൻബാഗിലെയും ലഖ്‌നോ ക്ലോക്ക് ടവറിലെയും സമരം പ്രചോദനമാക്കി ലഖ്‌നോ ഗോമതി നഗറിലെ തുർക്മാനെ ഹിന്ദ് മസറിൽ സ്ത്രീകൾ ചൊവ്വാഴ്ച അനിശ്ചിതകാല സമരം തുടങ്ങി. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ് റ്ററിനുമെതിരെ പ്ലക്കാർഡുകൾ പിടിച്ച് നൂറുകണക്കിന് സ്ത്രീകളാണ് സമരരംഗത്തുള്ളത്. ‘ഇത് ഞങ്ങളുടെ രാജ്യമാണ്. അത് തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടാൻ ആർക്കും അധികാരമില്ല. ഞങ്ങൾ ഇവിടെ തന്നെ ജീവിക്കും. പക്ഷേ, ഞങ്ങളുടെ ഭാവി സുരക്ഷിതമല്ല.’ -പ്രതിഷേധത്തിനെത്തിയ ഒരു സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.