നീരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കി; ജീവനക്കാർക്ക് ശമ്പളം നൽകാനാവില്ലെന്ന് ചോക്സി

ന്യൂഡൽഹി: രാജ്യം കണ്ട ഏറ്റവും വലിയ ബാങ്കിങ് തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കി. വെള്ളിയാഴ്ചയാണ് വിദേശകാര്യമന്ത്രാലയം ഇതിനുള്ള നടപടികൾ സ്വീകരിച്ചത്. പാസ്പോർട്ട് നിയമത്തിലെ 10(3) സി പ്രകാരം പാസ്പോർട്ട് റദ്ദാക്കുകയാണെന്ന് കാണിച്ച് വിദേശകാര്യമന്ത്രാലയം നീരവ് മോദിക്ക് ഇമെയിൽ അയച്ചുവെന്നാണ് വിവരം.

പാസ്പോർട്ട് റദ്ദാക്കുന്നത് സംബന്ധിച്ചുള്ള കാരണം കാണിക്കിൽ നോട്ടീസിന് നീരവ് മോദി മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാസ്പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടികളുമായി വിദേശകാര്യമന്ത്രാലയം മുന്നോട്ട് പോയത്. 

അതിനിടെ കമ്പനിയിലെ ജീവനക്കാർക്ക് ശമ്പളകുടിശ്ശിക നൽകാനാവില്ലെന്ന് നീരവ് മോദിയും അമ്മാവൻ ചോക്സിയും ജീവനക്കാരെ  അറിയിച്ചു. ഉടൻ തന്നെ മറ്റ് തൊഴിലുകൾ നോക്കാനും അദ്ദേഹം നിർദേശിച്ചതായാണ് വിവരം.

കഴിഞ്ഞ ഫെബ്രുവരി 16ന് നീരവ് മോദിയുടെ പാസ്പോർട്ട് വിദേശകാര്യമന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു. പി.എൻ.ബി ബാങ്കിെൻറ ജാമ്യം ഉപയോഗിച്ച്  വിദേശത്ത് നിന്ന് 11,300 കോടി തട്ടിച്ച സംഭവത്തിൽ നീരവ് മോദിക്കെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും സി.ബി.െഎയും അന്വേഷണം ശക്തമാക്കുകയാണ്. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള വിവിധ സ്ഥലങ്ങളിൽ ഇ.ഡി നടത്തുന്ന റെയ്ഡുകൾ തുടരുകയാണ്.

Tags:    
News Summary - PNB fraud: Nirav Modi’s passport revoked, Mehul Choksi tells staff ‘can’t pay your dues, look for jobs elsewhere’-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.