ന്യൂഡൽഹി: ബി.ജെ.പിയുടെ ഏറ്റവും പുതിയ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ ദീൻ ദയാൽ ഉപാദ്യായ മാർഗിലെ ലുട്യേൻ ബംഗ്ലാ സോണിന് പുറത്തായിട്ടാണ് പുതിയ ആഡംബര ആസ്ഥാന മന്ദിരം.
ബി.ജെ.പി ദേശീയതയിൽ പ്രതിജ്ഞാബദ്ധവും സത്യസന്ധമായ ജനാധിപത്യത്തിലും അധിഷ്ടിതമായ പാർട്ടിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മോദി പറഞ്ഞു. ഇന്ത്യയിൽ ഒരു രാഷ്ട്രീയ പാർട്ടി രൂപികരിക്കുന്നത് പ്രയാസമുള്ള കാര്യമല്ലെന്നും ഒരോ പാർട്ടിക്കും അവരുടെതായ കാഴ്ചപ്പാടുകളും തത്വങ്ങളും പ്രവർത്തന രീതിയുമായിരിക്കുമെന്നും മോദി ചൂണ്ടിക്കാട്ടി. ഒരു രാജ്യത്ത് പല പാർട്ടികളുണ്ടാവുന്നതാണ് ജനാധിപത്യത്തിെൻറ മനോഹാരിതയെന്നും മോദി കൂട്ടിച്ചേർത്തു.
അതിനൂതനമായ കമ്യൂണിക്കേഷൻ സംവിധാനങ്ങളടങ്ങുന്ന ആധുനികമായി നിർമിച്ച ബഹുനില കെട്ടിടമാണ് മോദി ഇന്ന് ഉദ്ഘാടനം ചെയ്തത്. ലുട്യേൻ ബംഗ്ലാ സോണിൽ നിന്നും പാർട്ടി ഒാഫീസുകൾ മാറ്റണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലായിരുന്നു പുതിയ കെട്ടിടത്തിെൻറ നിർമാണം.
കഴിഞ്ഞ വർഷം ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും മോദിയും ചേർന്നായിരുന്നു കെട്ടിടത്തിന് തറക്കല്ലിട്ടത്. ഡിസൈൻ ഒരുക്കിയത് മുംബൈയിലുള്ള ആർകിടെക്ചർ കമ്പനിയാണ്. ഒാഡിറ്റോറിയവും പാർട്ടി ലീഡർമാരുടെ ചർച്ചകൾക്ക് വേണ്ടിയുള്ള മുറികളും പുതിയ മന്ദിരത്തിലുണ്ടാവും. മറ്റ് പാർട്ടി ഒാഫീസുകളെ വീഡിയോ കോൺഫറൻസ് വഴി ബന്ധിപ്പിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ അദ്വാനി, കേന്ദ്ര മന്ത്രിമാരായ സുഷമാ സ്വരാജ്, രാജ്നാഥ് സിങ്, ധർമേന്ദ്ര പ്രധാൻ, പിയൂഷ് ഗോയൽ എന്നിവരും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.