പാർലമെന്‍റ് ശീതകാല സമ്മേളനം രണ്ടാഴ്ച മാത്രം

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇത്തവണ ചുരുങ്ങിയ ദിവസങ്ങളിൽ മാത്രം. ഡിസംബർ രണ്ടാം വാരം തുടങ്ങി രണ്ടാഴ്ച മാത്രം നീളുന്ന സമ്മേളനം ക്രിസ്മസിനുമുമ്പ് അവസാനിപ്പിക്കുന്ന വിധം ക്രമീകരിക്കുമെന്നാണ് സൂചന. നവംബർ രണ്ടാം വാരം തുടങ്ങുന്നതായിരുന്നു പതിവ്. ഇത്തവണ അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും വോട്ടെണ്ണലും കഴിഞ്ഞ ശേഷമാകും സമ്മേളനം.

മഴക്കാല-ശീതകാല സമ്മേളനങ്ങൾക്കിടയിൽ സെപ്റ്റംബറിൽ ഇത്തവണ പ്രത്യേക സമ്മേളനം നടത്തിയിരുന്നു. മഴക്കാല സമ്മേളനത്തിൽ അവതരിപ്പിച്ച ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിച്ചട്ടം, തെളിവു നിയമം എന്നിവക്ക് പകരമുള്ള മൂന്നു ബില്ലുകൾ ശീതകാല സമ്മേളനത്തിൽ പാസാക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ.

Tags:    
News Summary - Parliament's Winter session likely to commence in second week of December

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.