ന്യൂഡൽഹി: ജമ്മുകശ്മീരിലെ പാംപോറിൽ ഭീകരാക്രമണത്തിൽ മലായാളി സൈനികനും കൊല്ലപ്പെട്ടു. മട്ടന്നൂർ കൊടോളിപ്രം സ്വദേശി സി രതീഷാണ്( 34 ) മരിച്ചത്. മൃതദേഹം നാളെ കണ്ണൂരിലെത്തിക്കുമെന്ന് ജില്ലാഭരണകൂടത്തിന് വിവരം ലഭിച്ചു. ശനിയാഴ്ച ഉച്ചയോടെ പാംപോറിൽ കരസേന വാഹനത്തിനുനേരെ ഭീകരര്‍ നടത്തിയ വെടിവെപ്പിലാണ് രതീഷ് ഉൾപ്പെടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടത്. ബൈക്കുകളിലെത്തി ആക്രമണമഴിച്ചുവിട്ടശേഷം ഭീകരര്‍ രക്ഷപ്പെടുകയായിരുന്നു.
ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ പാംപോറിലെ കദ്ലാബാലില്‍ തിരക്കേറിയ റോഡായതിനാല്‍ ആളപായം ഒഴിവാക്കാന്‍ സൈന്യം തിരിച്ചടിച്ചില്ല. അതിര്‍ത്തിയിലൂടെ നിരവധി ഭീകരര്‍ നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണ വിവരത്തെതുടര്‍ന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഭീകരാക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.