മുംബൈ: 2008ലെ മുംബൈ ഭീകരാക്രമണത്തിെൻറ മാതൃകയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരം വഴി ഭീക രർ ആക്രമണം നടത്തിയേക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. നാവികസേനയുടെ അ ന്തർവാഹിനിക്കപ്പലായ ഐ.എൻ.എസ് ഖണ്ഡേരി മുംബൈയിൽ നീറ്റിലിറക്കി സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എന്തുതന്നെയായാലും അവരുടെ മനസ്സിലിരിപ്പ് നടപ്പാകാൻ പോകുന്നില്ലെന്നും രാജ്നാഥ് പറഞ്ഞു.
അത്യന്താധുനിക സംവിധാനത്തോടെയുള്ള ഖണ്ഡേരിയും യുദ്ധക്കപ്പലായ ഐ.എൻ.എസ് നീലഗിരിയും നാവികസേനക്ക് മുതൽക്കൂട്ടാണ്. 1971ലെ യുദ്ധത്തിൽ ഓപറേഷൻ ട്രൈഡൻറും ഓപറേഷൻ പൈത്തണും നിർവഹിച്ച പങ്ക് പാകിസ്താൻ മറന്നിട്ടുണ്ടാവില്ല. ലോകമെമ്പാടും സഞ്ചരിച്ച് സഹായംതേടുന്ന പാകിസ്താൻ പ്രധാനമന്ത്രി കാർട്ടൂണിസ്റ്റുകൾക്കാണ് ഇരയാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയൽരാജ്യത്തിെൻറ ചെലവിൽ കൊഴുക്കുന്ന ഭീകരവാദത്തെ പ്രതിരോധിക്കുകയെന്നതാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മറ്റൊരു യുദ്ധക്കപ്പലായ ഐ.എൻ.എസ് നീലഗിരി നീറ്റിലിറക്കി സംസാരിക്കവേ അഭിപ്രായപ്പെട്ടു.
അത്യന്താധുനിക സംവിധാനങ്ങളുള്ള പി. 17 എ ശ്രേണിയിലുള്ള ആദ്യ യുദ്ധക്കപ്പലാണ് ഐ.എൻ.എസ് നീലഗിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.