ന്യൂഡൽഹി: എല്ലാ മതങ്ങളെയും തുല്യതയോടെ പരിഗണിക്കുന്നതാണ് ഇന്ത്യൻ സംസ്കാരമെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. പാകിസ്താനെ പോലെയുള്ള രാജ്യങ്ങൾ ഇന്നും പൗരോഹിത്യ ഭരണത്തിലാണെന്നും ഇന്ത്യയാണ് യഥാർഥ മതേതര രാഷ ്ട്രമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഡൽഹിയിലെ എൻ.സി.സി റിപ്പബ്ലിക് ഡേ കാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ മതങ്ങൾ തമ്മിൽ ഒരു വിവേചനവുമില്ല. എന്തിനാണ് അതിന് ശ്രമിക്കുന്നത്. നമ്മുടെ അയൽരാജ്യം അവർക്കൊരു ഔദ്യോഗിക മതമുണ്ടെന്ന് പ്രഖ്യാപിച്ചിരുന്നു. അവർ പിന്തുടരുന്നത് പൗരോഹിത്യ ഭരണമാണെന്ന് പറയുന്നു. നമുക്ക് അങ്ങനെയുള്ള പ്രഖ്യാപനങ്ങൾ നടത്താനാകില്ല -രാജ്നാഥ് സിങ് പറഞ്ഞു.
അമേരിക്ക പോലും പൗരോഹിത്യ രാഷ്ട്രമാണ്. ഇന്ത്യയിൽ പൗരോഹിത്യഭരണമില്ല. കാരണം നമ്മുടെ രാജ്യത്ത് സന്യാസിമാരെയും മുസ്ലിം ദാർശനികരെയും ഒരേ കുടുംബങ്ങളിൽ കഴിയുന്നവരെ പോലെയാണ് പരിഗണിക്കുന്നത്. മാത്രമല്ല, ലോകത്ത് വസിക്കുന്ന എല്ലാവരെയും ഒരേ കുടുംബത്തിലുള്ളവരാണെന്ന് കരുതുകയും ചെയ്യുന്നു -രാജ്നാഥ് കൂട്ടിച്ചേർത്തു.
‘വസുദേവ കുടുംബകം’ എന്ന ആശയത്തിലൂന്നിയാണ് രാജ്യം മുന്നോട്ട് പോകുന്നതെന്നും ഔദ്യോഗിക മതമെന്ന് ഒന്നിനെയും വിളിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.