ന്യൂഡൽഹി: എയർസെൽ-മാക്സിസ് അഴിമതി കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തെയും മകൻ ക ാർത്തി ചിദംബരത്തെയും അറസ്റ്റ് ചെയ്യാനുള്ള കാലാവധി ജനുവരി 11 വരെ നീട്ടി. കേസിൽ കൂടു തൽ വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഇത് സംയോജിപ്പിക്കേണ്ടതുണ്ടെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും (ഇ.ഡി) സി.ബി.െഎയും അറിയിച്ചപ്പോഴാണ് പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നി അറസ്റ്റ് കാലാവധി നീട്ടിയത്.
കേസിലെ മറ്റു ചില പ്രതികളെ അറസ്റ്റ് ചെയ്യുന്നതും അടുത്തമാസം 11 വരെ നീട്ടിയിട്ടുണ്ട്.
ചിദംബരത്തെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയതായി നവംബർ 26ന് സി.ബി.െഎ കോടതിയെ അറിയിച്ചിരുന്നു. 3500 കോടിയുടെ എയർസെൽ-മാക്സിസ് ഇടപാടിൽ, മൊറീഷ്യസിലെ മാക്സിസിെൻറ ഉപ കമ്പനിക്ക് വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിെൻറ അനുമതി വഴിവിട്ട് സംഘടിപ്പിച്ച് നൽകിയതുമായി ബന്ധപ്പെട്ടാണ് ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനുമെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.