ബംഗളൂരു: കർണാടകയിലെ സഖ്യ സർക്കാറിനെ അട്ടിമറിക്കാൻ ബി.ജെ.പി ന ടത്തുന്ന ഒാപറേഷൻ താമരക്ക് തെളിവായി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ ്വാമി പുറത്തുവിട്ട ഒാഡിയോ ടേപ് സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം (എ സ്.െഎ.ടി) അന്വേഷിക്കും. തിങ്കളാഴ്ച നിയമസഭയിൽ ബജറ്റ് സമ്മേളനത് തിനിടെ വിഷയം സ്വമേധയാ പരിഗണനക്കെടുത്ത സ്പീക്കർ കെ.ആർ. രമേശ്കുമാറിെൻറ നിർദേശപ്രകാരം മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് എസ്.െഎ.ടി അന്വേഷണത്തിന് ഉത്തരവിട്ടത്. സർക്കാർ ഏജൻസിയുടെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും നിയമസഭ സമിതിയുടെ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നുമുള്ള ബി.ജെ.പി ആവശ്യം സ്പീക്കർ തള്ളി.
നിയമസഭ സമിതി രൂപവത്കരിച്ച് അന്വേഷണം പൂർത്തിയാവാൻ സമയമെടുക്കുമെന്ന് സൂചിപ്പിച്ച സ്പീക്കർ, 15 ദിവസത്തിനകം റിപ്പോർട്ട് സഭയിൽ വെക്കണമെന്നും നിർദേശിച്ചു. അന്വേഷണം സ്പീക്കർക്കെതിരായ പരാമർശത്തിൽ മാത്രമൊതുക്കണമെന്ന് ബി.ജെ.പി അംഗങ്ങൾ ആവശ്യമുന്നയിച്ചപ്പോൾ, സത്യം ഉടൻ പുറത്തുകൊണ്ടുവരുക എന്നതുമാത്രമാകണം എസ്.െഎ.ടിയുടെ ലക്ഷ്യമെന്ന് സ്പീക്കർ നിർദേശിച്ചു.
ഒാഡിയോ ടേപ് വിവാദത്തിൽ സ്പീക്കറുടെ പേരുകൂടി ഉൾപ്പെട്ടതിനാൽ തിങ്കളാഴ്ച സഭയിലെത്തിയ അദ്ദേഹം വികാരഭരിതനായാണ് സംസാരിച്ചത്. സ്പീക്കറുടെ ഭരണഘടനാപരമായ ഒൗന്നത്യവും അവകാശങ്ങളും സഭയെ ഒാർമിപ്പിച്ച അദ്ദേഹം വിവാദത്തിേലക്ക് വലിച്ചിഴച്ചതിൽ അതിയായ വേദനയുണ്ടെന്ന് പറഞ്ഞു. ഒാഡിയോ ടേപ്പിൽ തെൻറ പേര് പരാമർശിച്ചത് ഏത് എം.എൽ.എ ആയാലും അയാൾ രാഷ്ട്രീയം വിടുകയോ അതല്ലെങ്കിൽ താൻ രാഷ്ട്രീയം വിടുകയോ വേണം. തെൻറ വാടകവീടിന് മുന്നിൽ സ്പീക്കറെന്ന ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന് പറയുന്ന 50 കോടി സൂക്ഷിക്കാനുള്ള വലുപ്പവും ആ വീടിനില്ല -അദ്ദേഹം പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയും ജെ.ഡി-എസിലെ ഗുർമിത്കൽ എം.എൽ.എ നന്ദനഗൗഡ കങ്കൂറിെൻറ മകൻ ശരൺഗൗഡയും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ രണ്ട് ഒാഡിയോ ക്ലിപ്പുകളാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. ഒാഡിയോ ടേപ് വിവാദം ദേശീയതലത്തിലും ചൂടേറിയ ചർച്ചയായതോടെ േലാക്സഭ തെരെഞ്ഞടുപ്പ് മുന്നിൽക്കണ്ട് ബജറ്റ് സമ്മേളനത്തിൽത്തന്നെ കർണാടക സർക്കാറിനെ അട്ടിമറിക്കാൻ ഒാപറേഷൻ താമരയിലൂടെ കരുനീക്കിയ ബി.ജെ.പി പ്രതിരോധത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.