ദസ്ന (ഉത്തർപ്രദേശ്): ആരുഷി വധക്കേസിൽ ഇന്ന് ജയിൽ മോചിതരാകുന്ന രാജേഷ്-നൂപുർ തൽവാർ ദമ്പതികൾ ദസ്ന ജയിൽ ഇടക്കിടെ സന്ദർശിക്കും. തടവുകാരുടെ ദന്തരോഗങ്ങൾക്ക് പരിഹാരം നിർദേശിക്കാനാണ് ഇരുവരും ജയിലിൽ വീണ്ടുമെത്തുക.
മകൾ ആരുഷിയെയും വീട്ടുവേലക്കാരൻ ഹേംരാജിനെയും കൊന്ന കേസിൽ ഇരുവരും ഗാസിയാബാദിലെ ദസ്ന ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞദിവസം അലഹബാദ് ഹൈകോടതി ഇവരെ വിട്ടയച്ചിരുന്നു.
ഇരുവരും എത്തുേമ്പാൾ ജയിലിലെ ദന്താശുപത്രി നാശോന്മുഖമായിരുന്നു. ദമ്പതികളുടെ ശ്രമഫലമായി പ്രവർത്തനക്ഷമമാക്കുകയും തടവുകാർക്ക് ചികിത്സ ലഭ്യമാക്കുകയും ചെയ്തു. ജയിൽ ജീവനക്കാരും ദന്തസംബന്ധമായ രോഗങ്ങൾക്ക് തൽവാർമാരെയാണ് സമീപിച്ചിരുന്നത്.
ഇൗ സാഹചര്യത്തിലാണ് തുടർന്നും 15 ദിവസത്തിലൊരിക്കൽ ജയിൽ ആശുപത്രിയിൽ തങ്ങളുടെ സേവനം ഉണ്ടാകുമെന്ന് ദമ്പതികൾ അധികൃതരെ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.