ഗർഭിണിയെ കൊന്ന് കനാലിൽ തള്ളി; ഭർത്താവിനും കാമുകിക്കുമെതിരെ കേസ്

ചണ്ഡീഗഡ്: ആസ്ട്രേലിയക്കാരിയായ ഇന്ത്യൻ വംശജയെ പഞ്ചാബിലെ ഫിറോസാബാദിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാലു മാസം ഗർഭിണിയായ രവ്നീത് കൗറാണ് കൊല്ലപ്പെട്ടത്. ഫിറോസാബാദിലെ കനാലിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യ ുവതിയുടെ ഭർത്താവും കാമുകിയുമാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം.

ആറ് വർഷം മുമ്പാണ് രവ്നീത് കൗറും ജസ്പ്രീത് സിങ്ങും വിവാഹിതരാകുന്നത്. ഇരുവർക്കും നാലുവയസുള്ള മകളുണ്ട്. ഇരുവരും ആസ്ട്രേലിയയിലാണ് താമസം. പിതാവിനെ സന്ദർശിക്കുന്നതിനായി മാർച്ച് 14നാണ് രവ്നീത് ഇന്ത്യയിലെത്തിയത്. ഭർത്താവുമായി വിഡിയോ കോൾ ചെയ്തുകൊണ്ട് വീടിനു പുറത്തിറങ്ങിയ രവ്നീതിനെ പിന്നീട് കാണാതാവുകയായിരുന്നു. കുടുംബം നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കെണ്ടത്തിയത്.

ജസ്പ്രീതിെൻറ കാമുകിയായ കിരൺജീത് കൗറാണ് യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. ഭാര്യ ഇന്ത്യയിലേക്ക് വന്നതിനു പിറകെ ജസ്പ്രീത് കാമുകിയെയും ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു.

കിരൺജീത് കൗർ സഹോദരി തരൺജീത് കൗറിെൻറ സഹായത്തോടെ രവ്നീതിെന മാർച്ച് 14ന് തന്നെ തട്ടിക്കൊണ്ടു പോയെന്നാണ് പൊലീസ് പറയുന്നത്. ഇവരെ കൊന്ന് കനാലിനു സമീപം ഉപേക്ഷിച്ച ശേഷം മാർച്ച് 15ന് കിരൺ ആസ്ട്രേലിയയിലേക്ക് തിരിച്ചു പോയി.

കിരൺജീത് കൗർ, ജസ്പ്രീത് സിങ് എന്നിവർ കേസിൽ പ്രതികളാണ്. ഇവരെ സഹായിച്ച തരൺജീത് കൗർ, സന്ദീപ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    
News Summary - NRI woman murdered by husband’s girlfriend - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.