ന്യൂഡൽഹി: നേതാക്കൾ സമൂഹ മാധ്യമങ്ങളിൽ സജീവവും ആക്രമണോത്സുകവുമായതു കൊണ്ട് ഫ ലമില്ലെന്നും ജനങ്ങളിലേക്ക് നേരിട്ടിറങ്ങുകയാണ് അതിനേക്കാൾ പ്രധാനമെന്നും കോൺഗ ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതാക്കളെ ഒാർമിപ്പിച്ചു. മൂന്നു സംസ്ഥാനങ്ങളിൽ വരാനിരി ക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് പാർട്ടിയെ സജ്ജമാക്കുന്നതിനും തന്ത്രങ്ങൾ ആവി ഷ്കരിക്കുന്നതിനും വിളിച്ചു ചേർത്ത പാർട്ടി നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
രാജ്യത്ത് പ്രതികാര രാഷ്ട്രീയം അതിെൻറ മൂർധന്യത്തിലാണെന്ന് അവർ കുറ്റപ്പെടുത്തി. ജനാധിപത്യം ഇത്രയും വലിയ വിപത്ത് ഇതിന് മുെമ്പങ്ങും നേരിട്ടിട്ടില്ല. 2019ലെ ജനവിധിയെ ഏറ്റവും അപകടകരമായ രീതിയിൽ ദുരുപയോഗം ചെയ്യുകയും നിന്ദിക്കുകയുമാണ് ബി.ജെ.പി. ഗ്രാമങ്ങളിലും തെരുവുകളിലും പട്ടണങ്ങളിലും നഗരങ്ങളിലും നിർഭയമായി പോരാടാൻ കോൺഗ്രസ് എഴുന്നേറ്റു നിൽക്കേണ്ടതുണ്ട്. സാമ്പത്തികവും സാമൂഹികവുമായ പ്രധാന വിഷയങ്ങളിൽ കൃത്യമായ സമരപരിപാടി പാർട്ടിക്കുണ്ട്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക തകർച്ചയും നാൾക്കുനാൾ വർധിക്കുന്ന തൊഴിൽ നഷ്ടവുമാണ്. നിക്ഷേപകരുടെ ആത്മവിശ്വാസത്തിന് നാൾക്കുനാൾ ഉലച്ചിൽ തട്ടിക്കൊണ്ടിരിക്കുകയാണ്. സർക്കാരാകെട്ട ഒരു സൂചനയും ധാരണയുമില്ലാതെയായി കൊണ്ടിരിക്കുന്നെന്നും അവർ പറഞ്ഞു. രാജ്യത്തിനാവശ്യം പ്രചാരണങ്ങളും കെട്ടിച്ചമച്ച വാർത്തകേളാ വിഡ്ഢിത്തം നിറഞ്ഞ സിദ്ധാന്തങ്ങേളാ അല്ല, സമ്പദ്ഘടനയെ ഉറപ്പിച്ചുനിർത്താനാവശ്യമായ മൂർത്തമായ പദ്ധതിയാണെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
രാജ്യം അപകടകരമായ
മാന്ദ്യത്തിന് നടുവിൽ
–മൻമോഹൻ സിങ്
രാജ്യം അപകടകരമായ മാന്ദ്യത്തിന് നടുവിലാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. മോശം അവസ്ഥയിൽ നിന്ന് ഏറ്റവും വളഷായ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ഒാഹരി വിപണി മൂകതയിലാണ്. സമ്പദ് വ്യവസ്ഥ അപകടകരമാണെന്ന് തിരിച്ചറിയാത്തതാണ് വലിയ അപകടം. ഇതുപോലെ സാമ്പത്തിക മാന്ദ്യമുണ്ടായപ്പോൾ ഉത്തേജനം നൽകാനാണ് യു.പി.എ സർക്കാർ ശ്രമിച്ചത്. എന്നാൽ, ആ തരത്തിലുള്ള നടപടിയൊന്നും സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടാകാത്തത് സ്ഥിതി ഗുരുതരമാക്കുമെന്നും മൻമോഹൻ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിൽനിന്ന് രക്ഷിക്കുന്നതിന് അഞ്ചു നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു.
1. ജി.എസ്.ടി ലഘൂകരിക്കുക
2. ഉപഭോക്താക്കളുടെ ആവശ്യങ്ങളെ സജീവമാക്കി നിലനിർത്തുക
3. തൊഴിലാളി കേന്ദ്രീകൃത മേഖലകളിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക
4. കരുതൽ ധനശേഖരം പ്രോത്സാഹിപ്പിക്കുക
5. പുതിയ കയറ്റുമതി സാധ്യതകൾ തിരിച്ചറിയുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.