പരീക്ഷണം വിജയിക്കുന്നത് വരെ ഹൈഡ്രോക്സിക്ലോറോക്വിൻ പ്രോത്സാഹിപ്പിക്കില്ല -െഎ.സി.എം.ആർ

ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച രോഗികൾക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നതിന് നിലവിലെ സാ ഹചര്യത്തിൽ നിർദേശിക്കില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസേർച്ച് (െഎ.സി.എം.ആർ). നിരവധി ടെസ്റ്റുകൾ ന ടത്തിയതിന് ശേഷം തൃപ്തികരമായ ഫലം കാണുകയാണെങ്കിൽ മാത്രമേ മരുന്ന് ഉപയോഗിക്കുകയുള്ളൂ എന്നും െഎ.സി.എം.ആർ അറിയിച്ചു.

ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് ഇപ്പോൾ നിർബന്ധിതമായ സാഹചര്യമല്ല. ഒരുപാട് പരിശോധനകൾക്ക് ശേഷം മാത്രമേ അത് രോഗം ഭേദമാക്കുമോ എന്ന് ഉറപ്പുവരുത്താൻ സാധിക്കുകയുള്ളൂ. നിലവിൽ രോഗലക്ഷണം കാണിക്കുന്നവരിൽ മരുന്ന് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തൃപ്തികരമായ ഫലം ലഭിക്കുന്നതുവരെ ആർക്കും ഇൗ മരുന്ന് നിർദേശിക്കില്ല. - െഎ.സി.എം.ആറിലെ ശാസ്ത്രജ്ഞ ആർ. ഗംഗ കെട്കർ പറഞ്ഞു. ഇന്ത്യ കോവിഡ് രോഗവ്യാപനത്തിെൻറ മൂന്നാം ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ചൈനയിൽ പ്രാഥമിക ഘട്ടം എന്നനിലയിൽ ചില രോഗികളിൽ പരീക്ഷിച്ചപ്പോൾ പെട്ടന്നുള്ള രോഗമുക്തി കണ്ടെത്തിയതിന് പിന്നാലെയാണ് ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്നിന് ആഗോളതലത്തിൽ ആവശ്യക്കാരേറിയത്.

അതേസമയം, ഇൗ മരുന്ന് കോവിഡ് രോഗികളെ പരിചരിക്കുന്ന രോഗലക്ഷണമില്ലാത്ത ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് മാത്രമേ നിലവിൽ നിർദേശിക്കാൻ നിർവാഹമുള്ളൂ എന്നാണ് െഎ.സി.എം.ആറിെൻറ പക്ഷം. രാജ്യത്ത് ഹൈഡ്രോക്സിക്ലോറോക്വിന് ക്ഷാമമില്ലെന്നും ഭാവയിൽ അത്തരമൊരു സാഹചര്യമുണ്ടാവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ബുധനാഴ്ച അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്ത ഇന്ത്യ, അടുത്തതായി ബഹ്റൈൻ, ജർമനി, ബ്രിട്ടൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപാൾ, മ്യാൻമർ, മൗറീഷ്യസ്, ചില ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും മരുന്ന് കയറ്റിയയക്കും.

Tags:    
News Summary - Not compulsory to give hydroxychloroquine to Covid-19 patients-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.