ന്യൂഡൽഹി: ഭീകരത പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാതെ പാകിസ്താനുമായി വിപുല സംഭാഷണങ്ങൾ സാധ്യമല്ലെന്ന് ഇന്ത്യ. അതിർത്തിയിൽ സാധാരണക്കാർ കൊല്ലപ്പെടുേമ്പാൾ ചർച്ച ഉചിതമല്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. ചർച്ചക്ക് എപ്പോഴും തയാറാണ്. പക്ഷേ, ഭീകരതയും ചർച്ചയും ഒന്നിച്ചു പോവില്ല. പാകിസ്താനിലെ പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞാലും ഇന്ത്യയുടെ നിലപാട് ഇതു തന്നെയായിരിക്കും.
മോദി സർക്കാറിെൻറ നാലാം വാർഷികം പ്രമാണിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. അമേരിക്കൻ ഉപരോധത്തിനിടയിലും ഇറാനും വെനിസ്വേലയുമായി ഇന്ത്യ വ്യാപാരം തുടരുക തന്നെ ചെയ്യും. സമ്മർദങ്ങൾക്ക് അടിപ്പെട്ട് ഇന്ത്യ വിദേശ നയം മാറ്റില്ല. യു.എൻ ഉപരോധം മാത്രമാണ് ഇന്ത്യ കണക്കിലെടുക്കുന്നത്. മറ്റേതു രാജ്യവും ഏകപക്ഷീയമായി ഏർപ്പെടുത്തുന്ന ഉപരോധമല്ല വിഷയം.
എച്ച്-വൺ ബി വിസയുള്ളവരുടെ ഭാര്യക്കോ ഭർത്താവിനോ അമേരിക്കയിൽ നിയമാനുസൃതം ജോലി ചെയ്യാൻ അനുവദിക്കുന്ന ചട്ടം എടുത്തുകളയാതിരിക്കൻ കേന്ദ്രസർക്കാർ എല്ലാ ശ്രമവും നടത്തും. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധങ്ങൾ മോശമായെന്ന കോൺഗ്രസിെൻറ ആരോപണം സുഷമ സ്വരാജ് നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായി അനൗപചാരിക ചർച്ച നടന്നത് അടുത്തിടെ മാത്രമാണ്.
വായ്പ തട്ടിപ്പു നടത്തി ലണ്ടനിക്കേ് കടന്ന വ്യവസായി വിജയ് മല്യയെ വിട്ടുകിട്ടുന്ന കാര്യത്തിൽ ബ്രിട്ടെൻറ നിലപാടിനോടുള്ള എതിർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയോട് നേരത്തേ പറഞ്ഞിട്ടുണ്ട്. മല്യയെ വിട്ടുനൽകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടപ്പോൾ ഇവിടത്തെ ജയിലുകളുടെ അവസ്ഥയിൽ സംശയം പ്രകടിപ്പിക്കുകയാണ് ബ്രിട്ടീഷ് കോടതികൾ. ഇവിടത്തെ ജയിലുകൾ ശരിയല്ലെന്ന് പറയുന്നു. ഇൗ ജയിലുകളിൽ തന്നെയാണ് മുമ്പ്് ഗാന്ധിജി, നെഹ്റു തുടങ്ങിയവരെ ബ്രിട്ടീഷുകാർ തടവിലിട്ടത്.
വിദേശകാര്യ മന്ത്രാലയവുമായി സാമീപ്യം എളുപ്പമല്ലാതിരുന്ന അവസ്ഥയിൽനിന്ന് ജനാഭിമുഖ്യമുള്ള ഒന്നാക്കി തെൻറ മന്ത്രാലയത്തെ മാറ്റാൻ ട്വിറ്റർ ഇടപെടലുകൾ വഴി സാധിച്ചുവെന്നും സുഷമ സ്വരാജ് പറഞ്ഞു. കോൺഗ്രസിെൻറ കാലത്ത് പ്രാപ്യമല്ലാത്ത ഒരു മന്ത്രാലയമായിരുന്നു ഇത്. പൊതുജനങ്ങളുടെ കാര്യത്തിൽ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ന് സ്ഥിതി അതല്ല. ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനാണ് മുന്തിയ പരിഗണന നൽകുന്നതെന്നും സുഷമ സ്വരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.