ലോക്ഡൗണിലെ ശമ്പളം; തൊഴിൽ ദാതാവും തൊഴിലാളികളും ചർച്ച നടത്തി പരിഹരിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: ജീവനക്കാർക്ക് ലോക്ഡൗൺ കാലത്തെ ശമ്പളം കൊടുത്തു തീർക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ജൂലൈ അവസാനം വരെ നടപടി സ്വീകരിക്കരുതെന്ന് സുപ്രീംകോടതി. ശമ്പളം സംബന്ധിച്ച തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ തൊഴിൽ ദാതാവും തൊഴിലാളികളും ചർച്ചക്ക് സർക്കാർ അവസരമുണ്ടാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.  

നാലാഴ്ചക്ക് ശേഷം സർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും സുപ്രീംകോടതി അറിയിച്ചു. നേരത്തേ ലോക്ഡൗൺ സമയത്തെ ശമ്പളം തൊഴിലാളികൾക്ക് നൽകണമെന്ന് കേന്ദ്രസർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗണ്‍ കാലത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിലവില്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നു.

സ്ഥാപനങ്ങളും തൊഴിലാളികളും പരസ്പര സഹകരണം ആവശ്യമായിരിക്കണം. ലോക്ഡൗണിലെ 50 ദിവസത്തെ ശമ്പളം നൽകുന്നത് സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ, എം.ആർ. ഷാ എന്നിവർ അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. 

ലോക്ഡൗൺ സമയത്തെ ശമ്പളം നൽകുന്നത് സംബന്ധിച്ച മാർച്ച് 29ലെ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ സമർപ്പിച്ച 18 പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചത്. തൊഴിലുടമകളുടെ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച ശ്രദ്ധയും ആലോചനയുമില്ലാതെയാണ് ഉത്തരവെന്നും പരാതിക്കാർ പറയുന്നു. 

Tags:    
News Summary - No Action Against Firms Didnt Pay Wages During Lockdown -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.