മലപ്പുറം: കുറ്റിപ്പുറം-കണ്ണൂർ, ചേർത്തല-തിരുവനന്തപുരം പാതകൾ ദേശീയപാതകളല്ലെന്ന രീതിയിൽ വിജ്ഞാപനം ഇറക്കിയിട്ടില്ലെന്നും ഇൗ റോഡുകളിൽ സ്ഥലമെടുപ്പിന് താമസം വന്നപ്പോൾ സംസ്ഥാന സർക്കാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് 2014ൽ ഇറക്കിയ വിജ്ഞാപനമാണ് കോടതിവിധിക്ക് ആധാരമെന്നും ദേശീയപാത അധികൃതർ. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ അനുവദനീയമല്ലെന്ന സുപ്രീംകോടതി വിധിയെ മറികടക്കാനായി സ്വകാര്യ ബാറുടമകൾ നൽകിയ ഹരജി തീർപ്പാക്കി ഇൗ രണ്ടു പാതകൾ ദേശീയപാതകളല്ലെന്നും ബിയർ-വൈൻ പാർലറുകൾ തുറക്കാൻ അനുമതി നൽകണമെന്നും ഹൈകോടതി സിംഗിൾ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഉത്തരവ് നടപ്പാകുന്നതോടെ പൂട്ടിയ നിരവധി മദ്യശാലകൾ പാതയോരങ്ങളിൽ വീണ്ടും പ്രവർത്തനം തുടങ്ങും.
2014 ആഗസ്റ്റ് 14നും 2014 മാർച്ച് അഞ്ചിനും ദേശീയപാത അധികൃതർ ഇറക്കിയ വിജ്ഞാപനങ്ങളിലൂടെ ഇൗ പാതകൾ ദേശീയപാതകളല്ലാതായിട്ടുണ്ടെന്ന് നിരീക്ഷിച്ചാണ് കോടതി മദ്യഷാപ്പുകൾ തുറക്കാൻ അനുമതി നൽകിയത്. എന്നാൽ, സ്ഥലമെടുപ്പിന് കാലതാമസം വരുേമ്പാൾ കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുകളെ ചുമതലപ്പെടുത്തിക്കൊണ്ട് ഇറക്കുന്ന വിജ്ഞാപനങ്ങൾ മാത്രമാണിതെന്നും നിലവിൽ ഇവ രണ്ടും ദേശീയപാതകൾ തന്നെയാണെന്നും ദേശീയപാത അധികൃതർ പറയുന്നു. സ്ഥലമെടുപ്പ് ഏറെക്കുറെ പൂർത്തിയാകുേമ്പാൾ പാതകൾ തിരിച്ച് കൈമാറുകയാണ് പതിവ്.
വെങ്ങളം-രാമനാട്ടുകര എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുള്ള കോഴിക്കോട് ബൈപാസ്, തലേശ്ശരി-മാഹി ബൈപാസ് എന്നിവയെല്ലം ഇൗ രീതിയിൽ സംസ്ഥാന സർക്കാർ ദേശീയപാത അധികൃതർക്ക് കൈമാറിയവയാണ്. ഇത് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചാൽ മദ്യശാലകൾക്ക് പ്രവർത്തിക്കാനാവില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.
പൊതുമരാമത്ത്, എക്സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സംസ്ഥാന പാതകൾ വ്യാപകമായി ജില്ല റോഡുകളാക്കി മാറ്റി മദ്യശാലകൾ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.