ന്യൂഡൽഹി: റഷ്യൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശപര്യടനത്തിന് തയാറെടുക്കുന്നു. േമയ് 29 മുതൽ ജൂൺ രണ്ടുവരെ നീളുന്ന യാത്രയിൽ അദ്ദേഹം ഇന്തോനേഷ്യയും സിംഗപ്പൂരും സന്ദർശിക്കും. സന്ദർശനത്തിനിടയിൽ ഇരു രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി പ്രതിരോധ വിഷയങ്ങളടക്കമുള്ള കാര്യങ്ങളിൽ ഉഭയകക്ഷി ചർച്ച നടത്തും.
പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട് ചില പ്രധാന കരാറുകളിലും ഒപ്പുവെക്കും. സിംഗപ്പൂരിലെത്തുന്ന നരേന്ദ്ര മോദി ജൂൺ ഒന്നിന് ഷംഗ്രി ലാ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. ഇന്തോനേഷ്യയിൽ ആദ്യമായും സിംഗപ്പൂരിൽ രണ്ടാമതുമാണ് മോദി സന്ദർശനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.