മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 100 തെറ്റുകൾ രേഖപ്പെടുത്തിയ ലഘുലേഖയുമായി മ ഹാരാഷ്ട്ര കോൺഗ്രസ്. ശനിയാഴ്ച മുംബൈയിൽ നടന്ന ചടങ്ങിലാണ് ലഘുലേഖ പ്രകാശനം ചെയ്ത ത്. ‘ബി.ജെ.പിയുടെ ശിശുപാലൻ’ എന്നാണ് മോദിയെ ഇതിൽ വിശേഷിപ്പിക്കുന്നത്. അച്ചേ ദിൻ മുതൽ റഫാൽ യുദ്ധവിമാന കരാർ വരെ വിഷയങ്ങൾ എണ്ണിപ്പറയുന്ന ലഘുലേഖ പ്രധാനമന്ത്രിയെ കവർച്ചക്കാരനെന്നും ആക്ഷേപിക്കുന്നു.
മോദി പതിവായി പുരാണങ്ങൾ ഉദ്ധരിക്കുന്നു. മഹാഭാരതത്തിലെ ശിശുപാൽ അത്തരത്തിൽ ഒന്നാണ്. ശിശുപാലിെൻറ ആദ്യ 100 തെറ്റുകൾ പൊറുത്തുകൊടുക്കാമെന്ന് ശിശുപാലിെൻറ അമ്മക്ക് ഭഗവാൻ ശ്രീകൃഷ്ണൻ വാക്കുനൽകി. എന്നാൽ, അതു കഴിഞ്ഞാൽ പിന്നെ തെറ്റുകൾക്ക് മാപ്പില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ജനം 100 തെറ്റുകൾ കണ്ടുകഴിഞ്ഞു. ഇനി മാപ്പുനൽകേണ്ടതില്ലെന്നും ലഘുലേഖയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.