അംറേലി (ഗുജറാത്ത്): ജവഹർലാൽ നെഹ്റുവിനെ ചെറുതാക്കി കാണിക്കാനല ്ല താൻ സർദാർ പേട്ടലിെൻറ പ്രതിമ നിർമിച്ചതെന്ന് പ്രധാനമന്ത്രി നരേ ന്ദ്ര മോദി. പേട്ടൽ തങ്ങളുടെ നേതാവാണെന്നു പറയുന്ന കോൺഗ്രസിലെ ഒരു നേതാവും ഇതുവരെ പേട്ടൽ പ്രതിമ സന്ദർശിച്ചില്ലെന്നും, ഗുജറാത്തിലെ അംറേലിയിൽ പ്രചാരണ റാലിയിൽ സംസാരിക്കവെ മോദി കുറ്റപ്പെടുത്തി.
‘‘ലോകത്തിെല ഏറ്റവും ഉയരമുള്ള പ്രതിമ ഏതെന്ന് ഗൂഗിളിൽ തിരയുേമ്പാൾ പേട്ടൽ പ്രതിമയുെടയും ഗുജറാത്തിെൻറയും പേരുകൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങൾക്ക് അഭിമാനമുണ്ടാക്കുന്നില്ലേ. നെഹ്റുവിനെ താഴ്ത്തിക്കാട്ടാനല്ല ഞാൻ പേട്ടൽ പ്രതിമ നിർമിച്ചത്.
പേട്ടലിെൻറ സ്ഥാനം അത്രയും ഉയരത്തിലായതിനാൽ മറ്റുള്ളവരെ ചെറുതാക്കി കാണിക്കേണ്ട ആവശ്യമില്ല.’’ -കൂടുതലും ഗുജറാത്തി ഭാഷയിലുള്ള പ്രസംഗത്തിൽ മോദി പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ രാജ്യത്ത് ഒരു സ്ഫോടനവും നടന്നില്ലെന്നും ഭീകരവാദം ജമ്മു-കശ്മീരിലെ ‘രണ്ടര’ ജില്ലകളിലേക്ക് ഒതുക്കിയെന്നും മോദി അവകാശപ്പെട്ടു.
‘‘ഇത് എനിക്ക് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ റാലിയല്ല, മറിച്ച് നന്ദിപ്രകാശന ചടങ്ങാണ്. ഗുജറാത്താണ് എന്നെ ഇൗ രൂപത്തിൽ പരിശീലിപ്പിച്ചെടുത്തത്. ദോക്ലാമിൽ ചൈനയുമായി ഉണ്ടായ തർക്കം മറികടക്കാൻ എന്നെ സഹായിച്ചത് ഗുജറാത്തിൽനിന്നുള്ള പാഠങ്ങളാണ്.’’ -അദ്ദേഹം തുടർന്നു.
ബാലാകോട്ട് ആക്രമണത്തിനുശേഷം, ‘ഒന്നു ഫോൺ എടുക്കൂ’ എന്ന് പരസ്യമായി അഭ്യർഥിക്കുകയായിരുന്നു ആ രാജ്യത്തിെൻറ നേതാവ് എന്ന് പാക് പ്രധാനമന്ത്രി ഇംറാൻ ഖാെൻറ പ്രസ്താവനയെ സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.