ബംഗളൂരു: മൈസൂരു-ബംഗളൂരു ദേശീയപാതയിലെ ബിഡദിയിൽ മലയാളി ഡ്രൈവറെ ആക്രമിച്ച് ലോറി തട്ടിക്കൊണ്ടുപോയ കേസിൽ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായി. ദേവനഹള്ളി താലൂക്കിലെ വിജയപുര സ്വദേശികളായ ഗംഗണ്ണ (40), മുനിയഗൗഡ (22), ബാബു (21), ഗിരീഷ് (20) എന്നിവരെയാണ് ബിഡദി പൊലീസ് അറസ്റ്റ് ചെയ്തത്. രാമനഗര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സെപ്റ്റംബർ 14ന് പുലർച്ചെ രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽനിന്ന് ചരക്കുമായി കോഴിക്കോേട്ടക്ക് പോവുകയായിരുന്ന ഇ.സി.ജെ ട്രാൻസ്പോർേട്ടഴ്സിെൻറ ലോറി കാറിലെത്തി തടഞ്ഞിട്ട സംഘം ഡ്രൈവർ താമരശ്ശേരി അടിവാരം സ്വദേശി രാജനെ ക്രൂരമായി മർദിക്കുകയായിരുന്നു. ദേവനഹള്ളി വിജയപുര സ്വദേശികളായ സംഘം ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് രാമനഗര സി.െഎ രമേശ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ മൈസൂരു, ചന്നപട്ടണ, രാമനഗര, ഗുണ്ടൽപേട്ട് ഭാഗങ്ങളിലായി മലയാളികളെ ലക്ഷ്യമിട്ട് ആറ് കവർച്ച സംഭവങ്ങളാണ് അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.