ന്യൂഡൽഹി: ഭരണകൂടങ്ങൾ കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനം മനുഷ്യത്വമായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആറാമത് ഇന്ത്യ-ജപ്പാൻ സംവാദ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി.
നമ്മുടെ ഇന്നത്തെ പ്രവൃത്തികളാണ് വരാനിരിക്കുന്ന കാലം ചർച്ചചെയ്യുക. പുതിയ കാര്യങ്ങൾ പഠിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന സമൂഹങ്ങളുടേതാണ് ഈ ദശാബ്ദം. വരാനിരിക്കുന്ന കാലത്ത് മാനവികതയെ പരിപോഷിപ്പിക്കുന്ന യുവ മനസുകളുടെ ദശാബ്ദമാണിത്.
പരമ്പരാഗത ബുദ്ധിസ്റ്റ് സാഹിത്യത്തിന്‍റെയും ശിൽപങ്ങളുടെയും ലൈബ്രറി തുടങ്ങാനുള്ള പദ്ധതിയും മോദി മുന്നോട്ടുവെച്ചു. ബുദ്ധ സാഹിത്യത്തിന്‍റെയും തത്ത്വചിന്തയുടെയും മഹത്തായ നിധി പല രാജ്യങ്ങളിലെ മൊണാസ്റ്ററികളിലും ഭാഷകളിലുമായി കാണാം. മനുഷ്യരാശിക്ക് ലഭിച്ച നിധിയാണ് ഇവ -മോദി പറഞ്ഞു.
ആറാമത് സംവാദ് ഉച്ചകോടിയാണ് ഇപ്പോൾ ഓൺലൈനിൽ നടക്കുന്നത്. 2015ലാണ് ആദ്യ ഉച്ചകോടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.