ന്യൂഡൽഹി: രാജ്യത്തെ െഎ.െഎ.ടികളിൽ സീറ്റുകZ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 460 സീറ്റുകളാണ് പുതുതായി അനുവദിക്കുക. ഇതോടെ െഎ.െഎ.ടികളിലെ ആകെ സീറ്റുകളുടെ എണ്ണം 11,032 ആകും.
ഭുവനേശ്വർ, ഹൈദരാബാദ്, റോപാർ, ജോദ്പൂർ, പട്ന, ഇൻഡോർ, മാൻഡി, ജമ്മു എന്നിവടങ്ങളിലാണ് അധിക സീറ്റുകൾ ലഭ്യമാക്കുക. ഇത് സംബന്ധിച്ച ശിപാർശ കേന്ദ്രസർക്കാർ ജോയിൻറ് എൻട്രൻസ് ബോർഡിന്(ജെ.ഇ.ഇ) ബോർഡിന് നൽകി .
ജെ.ഇ.ഇയാണ് എത്രത്തോളം സീറ്റുകൾ വർധിപ്പിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. െഎ.െഎ.ടികളിലെ അടിസ്ഥാന സൗകര്യം കൂടി പരിഗണിച്ചാവും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്ന് ജെ.ഇ.ഇ ഉദ്യോഗസ്ഥർ പറഞ്ഞു. ഇപ്പോഴും രാജ്യത്തെ പല െഎ.െഎ.ടികളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.