ന്യൂഡൽഹി: തബ്ലീഗ് ജമാഅത്ത് നേതാവിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ക േസെടുത്തു. മൗലാന മുഹമ്മദ് സഅദ് കാന്തലവിക്കെതിരെയാണ് ഇ.ഡി കേസെടുത്തത്. മൗലാന സഅദിനും ജമാഅത്തുമായി ബന്ധമുള് ള ട്രസ്റ്റിനുമെതിരായ എൻഫോഴ്സ്മെൻറ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) പ്രകാരമാണ് ഏജൻസി കേസ് എടുത്ത ിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി തബ്ലീഗ് ജമാഅത്ത് സംഘടനയും അതിൻെറ ഭാരവാഹികളും നടത്തിയ ധനകാര്യ ഇടപാടുകളും വിദേശ ഫണ്ട് സംബന്ധിച്ച വിവരങ്ങളുമാണ് ഏജൻസി അന്വേഷിക്കുന്നത്. ബാങ്കുകളിൽ നിന്നും സാമ്പത്തിക രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നും അധനികൃത ഇടപാട് സംബന്ധിച്ച വിവിധ രേഖകൾ ലഭിച്ചതായും ഇ.ഡി അധികൃതർ അറിയിച്ചു. വിദേശ, ആഭ്യന്തര സ്രോതസുകളിൽ നിന്ന് സംഘടനക്ക് ലഭിച്ച സംഭാവനകളും ഏജൻസിയുടെ പരിശോധനയിലാണ്.
നിസാമുദ്ദീൻ സംഭവത്തെ തുടർന്ന് സ്വയം ക്വാറൈൻറനിൽ പ്രവേശിച്ച മൗലാന സഅദിന് ഇ.ഡി ഉടൻ സമൻസ് അയക്കുമെന്നും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച ഇദ്ദേഹത്തിെൻറ ക്വാറൈൻറൻ കാലവധി അവസാനിക്കുന്ന പക്ഷം ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും ഇ.ഡി അറിയിച്ചു.
മർകസ് നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് ബാധിക്കുകയും ചിലർ മരണപ്പെടുകയും ചെയ്ത സംഭവത്തിൽ മൗലാന മുഹമ്മദ് സഅദ് കാന്തലവിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
നിസാമുദ്ദീൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. എഫ്.ഐ.ആറിൽ ഐ.പി.സി സെക്ഷൻ 304 (മനഃപൂർവമല്ലാത്ത നരഹത്യ) ചേർത്തിട്ടുണ്ട്. ക്വാറൈൻൻ കാലാവധി കഴിഞ്ഞാൽ ഈ കേസിലും മൗലാന സഅദ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.