അഹ്മദാബാദ്: കോൺഗ്രസ് നേതാക്കൾ പാക് നയതന്ത്രപ്രതിനിധിയുമായും മുൻ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നതുൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ച ബി.ജെ.പിക്കെതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ്. പാകിസ്താൻ പ്രേമത്തിനും കുപ്രസിദ്ധ തീവ്രവാദി ദാവൂദ് ഇബ്രാഹിമും കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിനും ബി.ജെ.പി നേതാക്കൾ വിശദീകരണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൊതുയോഗങ്ങളിൽ നിരുത്തരവാദപരവും വ്യാജവുമായ പ്രസ്താവനകൾ നടത്തുന്നതുവഴി മോദി പ്രധാനമന്ത്രിയുടെ ഒാഫിസിെൻറ അന്തസ്സ് കളഞ്ഞതായും എ.െഎ.സി.സി മാധ്യമവക്താവ് രൺദീപ് സിങ് സുർജേവാല കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്നതിനാലാണ് പ്രധാനമന്ത്രി അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഹമ്മദ് പേട്ടലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാനാണ് വിരമിച്ച ഒരു പാക് സൈനിേകാദ്യോഗസ്ഥൻ കാത്തിരിക്കുന്നതെന്നും മണിശങ്കർ അയ്യർ പാക് നയതന്ത്രപ്രതിനിധിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നുമാണ് മോദി തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്.
ആരാണ് വിഘടനവാദികൾക്ക് സംരക്ഷണം കൊടുക്കുന്നതെന്ന് രാജ്യത്തെല്ലാവർക്കും അറിയാമെന്ന് സുർജേവാല പറഞ്ഞു. പാക് ചാരസംഘടനയായ െഎ.എസ്.െഎക്ക് പത്താൻേകാട്ട് വ്യോമതാവളത്തിലേക്ക് പ്രവേശനം നൽകിയതും മോദിയാണ്.
പാക് തീവ്രവാദികൾ ഗുർദാസ്പുരിലും ഉദ്ദംപുരിലും ഭീകരാക്രമണം നടത്തിയതിന് പിന്നാലെ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെൻറ പൗത്രിയുടെ വിവാഹത്തിൽ പെങ്കടുക്കാൻ മോദി പാകിസ്താനിൽ പോയതായും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.