ന്യൂഡൽഹി: അത്യപൂർവമായ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജ്യസഭാ പ്രസംഗത്തിലെ ‘നുണ’ പ്രയോഗം സഭാര േഖകളിൽനിന്ന് നീക്കി. ദേശീയ ജനസംഖ്യാ പട്ടിക സംബന്ധിച്ച് പ്രതിപക്ഷം നുണ പറഞ്ഞുവെന്ന വ്യാഴാഴ്ചത്തെ മോദിയുടെ പരാമർശമാണ് രാജ്യസഭയുടെ രേഖകളിൽനിന്ന് അധ്യക്ഷൻ വെങ്കയ്യ നായിഡു നീക്കിയത്.
പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളിൽനിന്ന് സഭാധ്യക്ഷന്മാർ വാക്കുകൾ നീക്കം ചെയ്യുന്നത് വിരളമാണെങ്കിലും മോദിയുടെ കാര്യത്തിൽ മുമ്പുമുണ്ടായിട്ടുണ്ട്. 2018ൽ രാജ്യസഭയിൽ തെന്ന കോൺഗ്രസ് നേതാവ് ബി.കെ. ഹരിപ്രസാദിനെതിരെ നടത്തിയ പരാമർശം മോദിക്ക് പിൻവലിക്കേണ്ടി വന്നു. വ്യാഴാഴ്ച മോദിയെ ഖണ്ഡിച്ച് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് നടത്തിയ പ്രസംഗത്തിലെ പരാമർശവും സഭാരേഖകളിൽനിന്ന് നീക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.