െഎസോൾ: മിസോറമില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ നിലംപരിശാക്കി പതിറ്റാണ്ടിനുശേഷം എ ം.എൻ.എഫിെൻറ ശക്തമായ തിരിച്ചുവരവ്. വ്യക്തമായ ഭൂരിപക്ഷത്തോടെ പ്രാദേശിക പാർട്ട ിയായ ‘മിസോ നാഷനല്‍ ഫ്രണ്ട്’ മിസോറം ഭരിക്കും. 40അംഗ നിയമസഭയിൽ 26 സീറ്റുനേടിയാണ് എം.എ ൻ.എഫ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. കേവലഭൂരിപക്ഷത്തിന് 21 സീറ്റുമതി. കോൺഗ്രസ് അഞ്ച് സീറ്റുകളിലേക്ക് ദയനീയമായി പിൻവാങ്ങി. ബി.ജെ.പി ആദ്യമായി ഒരു സീറ്റിൽ വിജയിച്ചു. ‘സോറം പീപ്ൾസ് മൂവ്മെൻറ്’ അടക്കമുള്ള ഇതരർ എട്ടു സീറ്റും നേടി.
2013ലെ തെരെഞ്ഞടുപ്പിൽ കോൺഗ്രസ് 34 സീറ്റുകൾ തൂത്തുവാരിയിടത്തുനിന്നാണ് ഇപ്പോഴത്തെ പതനം. എം.എൻ.എഫിന് അഞ്ചും മിസോറം പീപ്ൾസ് കോൺഫറൻസിന് ഒരുസീറ്റും മാത്രമാണ് അന്ന് ലഭിച്ചത്. ബി.ജെ.പിയാവെട്ട നിലംതൊട്ടതുമില്ല. 10 വർഷം നീണ്ട ഭരണത്തിന് വിരാമമിട്ടതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് കോൺഗ്രസ് പൂർണമായി തുടച്ചുനീക്കപ്പെട്ടു.
തോൽവി പാർട്ടിയുടെ പ്രതിച്ഛായക്ക് കനത്ത മങ്ങലാണ് ഏൽപിച്ചതെങ്കിലും മറ്റിടങ്ങളിലെ വിജയത്തിളക്കത്തിൽ അത് മറയ്ക്കപ്പെടുകയാണ്. മുഖ്യമന്ത്രി ലാൽ തൻഹാവ്ല സൗത്ത് ചമ്പെയ്, സെർചിപ് മണ്ഡലങ്ങളിൽ പരാജയപ്പെട്ടത് ഇരട്ടപ്രഹരമായി. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ലാൽ തൻഹാവ്ലയായിരുന്നു ഇവിടെ പാർട്ടിയുടെ ശക്തമായ മുഖം. സർക്കാർ രൂപവത്കരണത്തിന് തനിക്ക് ഒരു പാർട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് എം.എൻ.എഫ് പ്രസിഡൻറും മുൻ മുഖ്യമന്ത്രിയുമായ സൊറാംതാങ്ങ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.