ബംഗളൂരു: കർണാടകയിലെ ക്ഷേത്രത്തിൽനിന്നും അന്നദാന പ്രസാദം കഴിച്ച 60ലധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. തുമകുരുവിലെ സിര താലൂക്കിലെ ചിന്നപ്പനഹള്ളിയിലെ ആഞ്ജനേയ ക്ഷേത്രത്തിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ശനിയാഴ്ച രാത്രി എട്ടിന് ചോറും സമ്പാറുമായിരുന്നു ക്ഷേത്രത്തിലെത്തിയവർക്ക് നൽകിയത്. പ്രസാദം കഴിച്ചവർക്ക് ഞായറാഴ്ച ഉച്ചയോടെയാണ് അസ്വസ്ഥതയുണ്ടാകുന്നത്.
വയറുവേദനയും ഛർദിയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രിയിൽ ചോറും സാമ്പാറും കഴിച്ചവർക്ക് മാത്രമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആശുപത്രിയിലുള്ളവരെല്ലാം അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ആർക്കും ഗുരുതര പ്രശ്നങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.