ന്യൂഡൽഹി: മണിപ്പൂരിൽ സ്വതന്ത്ര സർക്കാർ പ്രഖ്യാപിച്ച് ലണ്ടനിൽ കഴിയുന്ന മണിപ്പൂരി വിമത നേതാക്കൾ. മുൻ രാജാവ് ലൈഷേംബ സനേജാബയുടെ പിന്തുണയോടെയാണ് സർക്കാറെന്ന് മണിപ്പൂർ സ്റ്റേറ്റ് കൗൺസിലിെൻറ സ്വയം മുഖ്യമന്ത്രിയായി അവരോധിതനായ യാമ്പൻ ബിരൺ, വിദേശകാര്യ മന്ത്രിയായി രംഗത്തിറങ്ങിയ ആൻഡ് സമർജിത്ത് എന്നിവർ ലണ്ടനിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മണിപ്പൂർ സർക്കാർ നിരപരാധികളെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്യുകയാണെന്ന് നേതാക്കൾ ആേരാപിച്ചു.
അതേസമയം, തെൻറ അംഗീകാരത്തോടെയാണ് സർക്കാർ രൂപവത്കരണമെന്നത് മണിപ്പൂർ മഹാരാജ ലൈഷേംബ സനജോബ നിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി എൻ. ബൈരൺ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.