പാമ്പൻ പാലം

മംഗളൂരു - രാമേശ്വരം ട്രെയിൻ യാത്ര തുടങ്ങി, കേരളത്തിൽ സ്റ്റോപ്പുള്ളത് പാലക്കാട്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍ച്ച് ഒന്നിന് മംഗളൂരു സെന്‍ട്രല്‍- രാമേശ്വരം ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.പുതിയ ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ മലബാറിലുള്ളവര്‍ക്ക് രാമേശ്വരത്തേക്കും പഴനിയിലേക്കും എളുപ്പത്തിൽ പെയി വരാൻ സാധിക്കും.

2024ലാണ് മംഗളൂരു -രാമേശ്വരം ട്രയിൻ സർവിസ് പ്രഖ്യാപിച്ചത്. പ്രധാന കാരണം പഴയ പാമ്പൻ റെയിൽവെ പാലം ഡീ കമീഷൻ ചെയ്ത നടപടിയാണ്.

പുതിയ പാലം പണികഴിപ്പിച്ചത് ഏപ്രിൽ ആറിന് തുറന്നു കൊടുത്തു.ഇതോടെ വീണ്ടും മലബാറിന്റെ രാമേശ്വരം യാത്രാ സ്വപ്‌നങ്ങള്‍ സജീവമായി.

ഇതിനിടെ രാമേശ്വരം റെയില്‍വേ സ്റ്റേഷൻ അടച്ചിട്ടു.ഏതാണ്ട് പണികള്‍ പൂര്‍ത്തിയായ രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചില്‍ തുറന്നു കൊടുക്കുമെന്നും പ്രതീക്ഷിക്കുന്നു.112 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന രാമേശ്വരം റെയില്‍വേ സ്റ്റേഷന്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ ഇവിടെ നിന്നും വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പടെ പുതിയ ട്രെയിൻ സർവിസുകൾ നടത്തും.

മംഗലാപുരം സെന്‍ട്രല്‍ - രാമേശ്വരം(16622) പ്രതിവാര ട്രെയിന്‍ പാലക്കാട്, ദിണ്ടിഗല്‍, മധുര, മാനാമധുര എന്നിങ്ങനെയുള്ള പ്രധാന സ്റ്റേഷനുകളിലൂടെ കടന്നു പോകും.

മംഗലാപുരം സെന്‍ട്രലില്‍ നിന്നും ഞായറാഴ്ച വൈകുന്നേരം 7:30ന് എടുക്കുന്ന ട്രെയിന്‍ ഞായറാഴ്ച്ച രാവില 10:50 ന് രാമേശ്വരത്ത് എത്തിച്ചേരും. തിരികെ വരുന്ന രാമേശ്വരം- മംഗലാപുരം സെന്‍ട്രല്‍(16621) ട്രെയിന്‍ ഞായറാഴ്ച വൈകുന്നേരം 3:30ന് രാമേശ്വരത്തു നിന്ന് പുറപ്പെടും. തിങ്കളാഴ്ച്ച രാവിലെ 6:55നായിരിക്കും ട്രെയിന്‍ മംഗലാപുരത്തേക്ക് എത്തിച്ചേരുക.

Tags:    
News Summary - Mangaluru - Rameswaram train journey begins, Palakkad is the stop in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.