ന്യൂഡൽഹി: ബാബരി മസ്ജിദ്- രാമക്ഷേത്ര ഭൂമി തനിക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി അവസാന മുഗൾ രാജാവ് ബഹാദൂർ ഷാ സഫറിെൻറ പിൻഗാമിയെന്ന് പറയപ്പെടുന്ന ഹബീബുദ്ദീൻ തുസി രംഗത്ത്. ബാബരി ഭൂമിയുടെ യഥാർഥ അവകാശം മുഗൾ വംശജനായ തനിക്കാണ്. തർക്കഭൂമി തനിക്ക് കൈമാറണം. സുപ്രീംകോടതി തർക്ക ഭൂമി തനിക്ക് കൈമാറുകയാണെങ്കിൽ രാമക്ഷേത്രത്തിനാ യി മുഴുവൻ സ്ഥലം കൈമാറും. മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് തന്നെയാണ് ക്ഷേത്രമുണ്ടായിരുന്നത് എന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഹബീബുദ്ദീൻ പറഞ്ഞു.
മുഗൾ രാജാവ് ബാബർ 1529 ലാണ് അയോധ്യയിൽ മസ്ജിദ് പണികഴിപ്പിച്ചത്. അതിനു മുമ്പ് അവിടെ ക്ഷേത്രമായിരുന്നു. രാമക്ഷേത്രം വീണ്ടും പണിയുേമ്പാൾ സ്വർണം കൊണ്ടുള്ള ഒരു കല്ല് താൻ സംഭാവന ചെയ്യുമെന്നും ഹബീബുദ്ദീൻ തുസി പറഞ്ഞു.
തർക്കഭൂമി മുഗൾ രാജവംശത്തിേൻറതെന്ന് തെളിയിക്കാനാവശ്യയമായ രേഖകൾ സുപ്രീംകോടതിയിൽ നൽകിയിട്ടുണ്ട്. അവകാശവാദമുന്നയിച്ചുള്ള തെൻറ ഹരജിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹബീബുദ്ദീൻ തുസി മൂന്നു തവണ അയോധ്യ സന്ദർശിച്ചിരുന്നു. ക്ഷേത്രം നിലനിന്നിരുന്നുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് പ്രാർഥന നടത്തിയ അദ്ദേഹം, രാമക്ഷേത്രം പൊളിച്ചതിൽ ഹിന്ദുക്കളോട് മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.