ബംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നയാളെന്ന് ആരോപിച്ച് മാനസിക വെല്ലുവിളി നേരിടുന്നയാളെ ബംഗളൂരുവിൽ ആൾക്കൂട്ടം മർദിച്ചു.
ഒഡിഷ സ്വദേശിക്കാണ് മർദനേമറ്റത്. ബംഗളൂരു വൈറ്റ്ഫീൽഡിെല താമസക്കാരാണ് ഒഡിഷ സ്വദേശിയെ മർദിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വന്നയാളാെണന്ന് കരുതി ഇയാളെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിട് മർദിക്കുകയായിരുന്നു.
സംഭവത്തിെൻറ വിഡിയോ പ്രചരിക്കുന്നുണ്ട്. കെട്ടിയിട്ട ഒഡിഷ സ്വദേശിെയ നാട്ടുകാർ ചോദ്യം ചെയ്യുന്നതും മർദിക്കുന്നതും വിഡിയോയിൽ കാണാം. നാട്ടുകാരിലെരാൾ ഇയാളോട് ഹിന്ദിയിൽ തിരിച്ചറിയൽ കാർഡ് ചോദിക്കുന്നുണ്ട്. നാടകം കളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു മർദനം.
പിന്നീട് പൊലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തിൽ നാട്ടുകാരായ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.