ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ വ്യ ാഴാഴ്ച നടക്കാനിരിക്കേ, മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കുന്നതിന് ‘ഇരുചെ വി അറിയാത്ത’ വിധം മോദി-അമിത് ഷാമാർ ചർച്ചകളിൽ. പശ്ചിമബംഗാളിൽ പ്രധാന പ്രതിയോഗി യായ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി അടക്കം സംസ്ഥാന മുഖ്യമന്ത്രിമാരെ സത്യപ് രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ ഒഴിവാക്കി അയൽപക്ക രാഷ്ട്ര തലവന്മാർക്ക് ഇതിനകം ക്ഷണം പോയിട്ടുണ്ട്.
തൃണമൂലിെൻറ രണ്ടും സി.പി.എമ്മിെൻറ ഒന്നും എം.എൽ.എമാരെയും 60ൽപരം തൃണമൂൽ നഗരസഭാ കൗൺസിലർമാരെയും ഡൽഹിയിലെത്തിച്ച് ബി.ജെ.പിയിൽ ചേർത്ത നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മമതയെ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഒൗപചാരികവും ഒൗദ്യോഗികവുമായ പരിപാടിയായതിനാൽ പെങ്കടുക്കാൻ ശ്രമിക്കുമെന്നാണ് മമതയുടെ പ്രതികരണം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് തുടങ്ങിയവർക്കൊപ്പം സിനിമ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ എന്നിവർക്കും ക്ഷണമുണ്ട്. രജനീകാന്ത് പെങ്കടുക്കും.
ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തൽക്കാലം മന്ത്രിയാകാൻ സാധ്യത കുറവാണെന്നാണ് ഒടുവിലത്തെ വിവരം. ഇക്കൊല്ലം തന്നെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലേക്ക് ശ്രദ്ധിക്കാൻ അമിത് ഷായെ ചുമതലപ്പെടുത്തിയേക്കും. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം എന്നീ വകുപ്പുകൾ നേരത്തേ കൈകാര്യം ചെയ്തിരുന്നവരിൽ ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അനാരോഗ്യം മൂലം മാറും. അമിത് ഷാ മന്ത്രിയാവില്ല എന്നു തന്നെയാണ് അന്തിമ തീരുമാനമെങ്കിൽ മറ്റുള്ളവർക്ക് മാറ്റമുണ്ടാകില്ല.
അടുത്ത 100 ദിവസത്തെ കർമപരിപാടിയുടെ കരട് രൂപപ്പെടുത്താൻ വിവിധ മന്ത്രാലയങ്ങൾക്ക് നിർദേശം പോയിട്ടുണ്ട്. നിലവിലെ മന്ത്രിമാർക്കിടയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവില്ലെന്നാണ് വിലയിരുത്തുന്നത്. എന്നാൽ, പശ്ചിമബംഗാൾ, തെലങ്കാന, ഒഡിഷ എന്നിങ്ങനെ ബി.ജെ.പി ഉന്നംവെക്കുന്ന സംസ്ഥാനങ്ങളിൽനിന്ന് പുതുമുഖങ്ങൾ വന്നേക്കും. കേരളത്തിൽനിന്ന് അൽഫോൺസ് കണ്ണന്താനത്തിനു വീണ്ടും സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.