മുംബൈ: മൂന്നാമതും വിവാഹിതനായ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാനെ ‘ലൗജിഹാദിന്റെ അംബാസഡറെ’ന്ന് വിശേഷിപ്പിച്ച് ഷിൻഡെ പക്ഷ ശിവസേന മന്ത്രി സഞ്ജയ് ശീർസാട്. ആമിർ ഖാന്റേത് ലൗജിഹാദല്ലേ എന്ന് ചോദിച്ചും ഹിന്ദുക്കൾ അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും ബി.ജെ.പി നേതാവും മറ്റൊരു മഹാരാഷ്ട്ര മന്ത്രിയുമായ നിതേഷ് റാണെ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നിതേഷ് റാണയെ പിന്തണച്ചുകൊണ്ടാണ് ശീർസാടിന്റെ പ്രസ്താവന.
ആമിർ വലിയ താരമൊക്കെയായിരിക്കാം. എന്നാൽ, മൂന്നുവട്ടം വിവാഹം ചെയ്തത് അദ്ദേഹത്തിന് ജനഹൃദയങ്ങളെ കൈയടക്കാനാകില്ല എന്നതിന്റെ തെളിവാണ്. ഒന്നും രണ്ടും വട്ടമല്ല ഈ താരം വിവാഹിതനായത്, മൂന്നുവട്ടം. ഇതിൽ നിന്ന് ജനങ്ങൾ എന്താണ് പഠിക്കേണ്ടത്-ശീർസാട് ചോദിച്ചു. ഒരാഴ്ച മുമ്പാണ് സംരംഭകയായ ഗൗരി സ്പ്രാട്ടുമായി ആമിറിന്റെ മൂന്നാം വിവാഹം നടന്നത്. ആദ്യ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുടെയും അവരിലുള്ള മക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.