മുംബൈ: മുഖ്യമന്ത്രിയില്ലാതെ വലയുന്ന മഹാരാഷ്ട്രയിൽ തന്നെ മുഖ്യനാക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കർഷകെൻറ കത്ത്. പ്രശ്നപരിഹാരമുണ്ടാവുന്നതുവരെ ‘നായക്: ദി റിയല്‍ ഹീറോ’ എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്ത് തിളങ്ങിയ അനില്‍ കപൂറിനെ മുഖ്യനാക്കണമെന്ന് അദ്ദേഹത്തിെൻറ ആരാധകർ. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപവത്കരിക്കാനാകാതെ ബി.ജെ.പിയും ശിവസേനയും കൊമ്പുകോര്‍ക്കുമ്പോള്‍ സമൂഹ മാധ്യമങ്ങളിലടക്കം ജനം പരിഹാസം ചൊരിയുകയാണ്.
ഇരുപാർട്ടികളും പ്രശ്നം പരിഹരിച്ച് അധികാരം ഏല്‍ക്കുന്നതുവരെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ബീഡിലെ ദഹിഫാല് വാഡ്മൗലി ഗ്രാമത്തിലെ കര്ഷകന് ശ്രീകാന്ത് വിഷ്ണു ഗഡാലെയാണ് ബീഡ് ജില്ല അധികൃതര്‍ വഴി മഹാരാഷ്ട്ര ഗവർണര്‍ ഭഗത് സിങ് കോശിയാരിക്ക് കത്തെഴുതിയത്. പ്രകൃതി ദുരന്തങ്ങളെ തുടർന്ന് കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അവസരം നൽകണമെന്നാണ് ഗഡാലെയുടെ അപേക്ഷ. ബി.ജെ.പി സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുന്നതുവരെ തനിക്ക് അവസരം നൽകിയാൽ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ച് അവർക്ക് നീതി ലഭ്യമാക്കുമെന്നാണ് ഗഡാലെയുടെ അവകാശവാദം.
വിജയ് ഗുപ്ത എന്ന ആരാധകനാണ് അനില്‍ കപൂറിനെ ‘നായക്: ദി റിയല്‍ ഹീറോ’ എന്ന ചിത്രത്തിലേതുപോലെ മുഖ്യമന്ത്രി ആക്കണമെന്ന് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടത്. അഭിമുഖത്തിനിടെ മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് ചാനല്‍ റിപ്പോര്‍ട്ടർ ഒരു ദിവസത്തേക്ക് മുഖ്യമന്ത്രിയാകുന്നതാണ് സിനിമയുടെ കഥ. സിനിമയിൽ നായകനെ അവതരിപ്പിച്ചത് അനില്‍ കപൂറാണ്. ‘മഹാരാഷ്ട്രയിൽ ഒരു തീരുമാനമുണ്ടാകുന്നതുവരെ എന്തുകൊണ്ട് അനിൽ കപൂറിനെ മുഖ്യമന്ത്രിയാക്കിക്കൂടാ? വെള്ളിത്തിരയിൽ ഒരുദിവസത്തെ മുഖ്യമന്ത്രിയായി തിളങ്ങിയ അദ്ദേഹത്തിെൻറ പ്രകടനം എല്ലാവരും കാണുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്തുപറയുന്നു ദേവേന്ദ്ര ഫഡ്നാവിസ്, ആദിത്യ താക്കറെ?’ എന്ന ഗുപ്തയുടെ ട്വീറ്റ് വൈറലായി മാറി. തനിക്ക് മുഖ്യനാകേണ്ട ‘നായക് ’ ആയാല്‍ മതിയെന്ന അനില്‍ കപൂറിെൻറ പ്രതികരണവും കൈയടി നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.